ADS

Saturday, August 10, 2013

സെക്സി ടീച്ചറായി ശ്രീദേവി ഞെട്ടിച്ചു ; വോഗ് ഫോട്ടോഷൂട്ട്‌ വൈറലാകുന്നു


ഫാഷന്‍ മാഗസിനായ വോഗിനു വേണ്ടി പ്രമുഖ ബോളിവുഡ് താരം ശ്രീദേവി നടത്തിയ നടത്തിയ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടു മക്കളുടെ അമ്മയാണെങ്കിലും മറ്റേതൊരു ബോളിവുഡ് താരസുന്ദരിയെയും പിന്നിലാക്കാന്‍ അമ്പതാം വയസിലും തന്‍റെ സൗന്ദര്യത്തിനു സാധിക്കുമെന്നു തെളിയിക്കുകയാണ് ശ്രീദേവി.

ബോണി കപൂറുമായുള്ള വിവാഹത്തിന് ശേഷം ഏറെക്കാലമായി അഭിനയരംഗത്തു നിന്നും മാറിനില്‍ക്കുകയായിരുന്ന ശ്രീദേവി ഇംഗ്ലിഷ് വിംഗ്ലിഷ് എന്ന സൂപ്പര്‍ഹിറ്റിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് തിരിച്ചെത്തിയത്. വോഗ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടോടെ ശ്രീദേവിയുടെ താരമൂല്യം പതിന്മടങ്ങായി വര്‍ധിച്ചുവെന്നാണ് ബോളിവുഡില്‍ നിന്നും ലഭിക്കുന്ന സൂചന.
എണ്‍പതുകളിലും, തൊണ്ണൂറുകളിലും ഒട്ടനവധി ആരാധകരുടെ അന്ധമായ ആരാധനയ്ക്ക് പാത്രമായ ശ്രീദേവി എന്തായാലും വരുംകാലങ്ങളിലും ഒരുപാട് ആരാധകരുടെ ഉറക്കം കളയുമെന്നുറപ്പ്.
 

Monday, August 5, 2013

25 ലക്ഷവുമായി കടന്ന വീട്ടുജോലിക്കാരനെ ഫെയ്‌സ്ബുക്ക് കുടുക്കി


മുംബൈ:  വീട്ടുടമസ്ഥരെ കബളിപ്പിച്ച് ഇരുപത്തിയഞ്ച് ലക്ഷം രൂപയുമായി കടന്ന ജോലിക്കാരന്‍ നാലു മാസങ്ങള്‍ക്ക് ശേഷം പിടിയില്‍. മുന്‍ യജമാനന്മാര്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതാണ് സുവബ്രത  സന്യാലിനെ കുടുക്കിയത്.
നാലു മാസത്തോളം ഒളിവില്‍ താമസിച്ച സന്യാല്‍ വൃദ്ധരായ മുന്‍ യജമാനദമ്പതികള്‍ക്ക് ഫെയ്‌സ്ബുക്കില്‍ സുഹൃത്താകാനുള്ള അപേക്ഷ അയക്കുകയായിരുന്നു. ഈ അപേക്ഷ പിന്തുടര്‍ന്നാണ് കൊല്‍ക്കത്തയില്‍ നിന്നും സന്യാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
യജമാനന്മാരുടെ ഭക്ഷണത്തില്‍ മായം കലര്‍ത്തിയാണ് സന്യാല്‍ 25 ലക്ഷം രൂപയുടെ പണവും മറ്റ് വില പിടിപ്പുള്ള വസ്തുക്കളുമായി  കടന്നുകളഞ്ഞത്.
മറൈന്‍ എഞ്ചിനീയറായിരുന്ന ദീപക് റൗട്ട്, ഭാര്യയായ അമിത ഇവരുടെ രണ്ട് മക്കള്‍ എന്നിവര്‍ക്കാണ് സന്യാല്‍ സധൈര്യം ഫെയ്‌സ്ബുക്ക് അപേക്ഷ അയച്ചത്. തിരിച്ചറിയുന്നതിനു വേണ്ടി തന്റെ ഫോട്ടോയും ഫെയ്‌സ്ബുക്കിലിട്ടു.

ഭക്ഷണവും പുത്തനുടുപ്പുകളുമായി സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയില്‍


പാലക്കാട്: പട്ടിണിയും നവജാത ശിശുക്കളുടെ മരണവം കാരണം കൊടുംദുരിതത്തിലായ അട്ടപ്പാടിയിലെ ആദിവാസികളെ കാണാന്‍ സന്തോഷ് പണ്ഡിറ്റ് എത്തി. ഭക്ഷ്യധാന്യങ്ങളും,പഴങ്ങളും പുത്തന്‍ വസ്ത്രങ്ങളുമടങ്ങുന്ന കിറ്റുകളുമായാണ് സന്തോഷ് എത്തിയത്. കിറ്റുകള്‍ എല്ലാവര്‍ക്കും വിതരണം ചെയ്തു. 2500 രൂപ വില വരുന്ന കിറ്റുകള്‍ എട്ട് ഊരുകളിലാണ് വിതരണം ചെയ്തത്.
നാലാമത്തെ സിനിമയുടെ ഷൂട്ടിങ്ങ് ലോക്കേഷനില്‍ നിന്നാണ് സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെക്ക് എത്തിയത്. സൂപ്പര്‍ സ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന സ്വയം പരിചപ്പെടുത്തിയാണ് ഊര് നിവാസികളെ തേടി പണ്ഡിറ്റ് എത്തിയത്.
മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും സന്ദര്‍ശിക്കുകയും പാഴ്വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു പോയ ശേഷമാണ് അട്ടപ്പാടിയിലെ ഊരുകളിലേക്ക് സന്തോഷ് എത്തിയത്.യൂട്യൂബും ഫെയ്സ് ബൂക്കും ഒന്നും പരിചയമില്ലാത്ത ഊര് നിവാസികള്‍ക്ക് കാണാന്‍ വന്നിരിക്കുന്ന അതിഥി ആരെന്ന് ആദ്യം മനസ്സിലായതേയില്ല. കെട്ടിലും മട്ടിലും രാഷ്ട്രീയക്കാരന്‍റെ ഒരു സാമ്യതയുമില്ല.
തന്നെ കണ്ട് അന്തംവിട്ടിരിക്കുന്ന ഊര് നിവാസികള്‍ക്ക് സന്തോഷ് തന്നെ സ്വയം പരിചയപ്പെടുത്തി. വാര്‍ത്തകളില്‍ കേട്ടറിഞ്ഞ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഗര്‍ഭിണിമാരോടും കുട്ടികളോടുമെല്ലാം ചോദിച്ചറിഞ്ഞു. പണ്ഡിറ്റ് ഏതായാലും ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഊരുകാര്‍ക്ക് സൂപ്പര്‍സ്റാറായി മാറി.

മുഖ്യമന്ത്രി ചീയപ്പാറയിലേക്ക്; ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു






തൊടുപുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹെലികോപ്ടറില്‍ ഇടുക്കിയില്‍ ദുരന്തം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ചീയപ്പാറ അടക്കമുള്ള സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഹെലിക്കോപ്റ്ററില്‍ നേര്യമംഗലത്തെത്തും. തുടര്‍ന്ന് റോഡു മാര്‍ഗം ഇടുക്കിയിലേക്ക് പോകും.

മഴക്കെടുതി വിലയിരുത്താന്‍ വൈകിട്ട് മൂന്നുമണിക്ക് തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക മന്ത്രിസഭായോഗവും ചേരുന്നുണ്ട്.
ഇടുക്കിയില്‍ ക്യാംപ് ചെയ്യുന്ന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, പി.ജെ. ജോസഫ് എന്നിവരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സ്ഥിതി വിലയിരുത്തും. ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടക്കുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും അടിയന്തര സഹായം ജനങ്ങള്‍ക്കെത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം ദേശീയപാത 49ല്‍ ചീയപ്പാറ വഴിയുളള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. റോഡിലെ മണ്ണ് നീക്കം ചെയ്താണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇന്നലെ മണ്ണിടിഞ്ഞു വീണ ഭാഗത്ത് യാത്രക്കാര്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനം. മണ്ണിടിച്ചിലില്‍പ്പെട്ട് മറിഞ്ഞ വാഹനങ്ങളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നും ഇന്ന് രാവിലെ പരിശോധിക്കും.
ചീയപ്പാറയില്‍ ഗതാഗതം പുന:സ്ഥാപിച്ചു; മുഖ്യമന്ത്രി ദുരന്തസ്ഥലത്തേക്ക് പുറപ്പെട്ടു

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; ഡോളറൊന്നിന് 61.40 രൂപ


മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 61.40 എന്ന നിലയിലെത്തി. ഇന്നലെ 60.88 രൂപയായിരുന്നു രൂപയുടെ മൂല്യം.
രൂപയുടെ മൂല്യം സമീപ കാലത്തെ ഏറ്റവും വലിയ തകര്‍ച്ചയിലായ സ്ഥിതിക്ക് റിസര്‍വ് ബാങ്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനിടയുണ്ട്.
കഴിഞ്ഞ ജൂലൈ എട്ടിന് ഡോളറിന്  61.21 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു.
ബാങ്കുകളുടെ പണലഭ്യത കുറയ്ക്കുന്നതടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രൂപയുടെ വിനിമയ മൂല്യം 60ന് താഴെയായിരുന്നു. പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചതു മുതല്‍ രൂപയുടെ മൂല്യം വീണ്ടും കൂപുകുത്തുകയായിരുന്നു.

കാശ്മീരില്‍ വെടിവെയ്പ്പ്; 5 സൈനീകര്‍ കൊല്ലപ്പെട്ടു


കാശ്മീര്‍: കാശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക്ക് വെടിവെയ്പ്പ്. അഞ്ച് സൈനീകര്‍ കൊല്ലപ്പെട്ടു. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക്ക് സൈന്യം ഇന്ത്യന്‍ സൈന്യത്തിനുനേരെ ആക്രമണം നടത്തിയത്. നിരവധി സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഒരു സുബേധാറും നാല് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ജനുവരിയില്‍ പൂഞ്ച് സെക്ടറില്‍ രണ്ട് സൈനീകരെ പാക്ക് സൈന്യം തട്ടിക്കൊണ്ട് പോകുകയും ഒരാളുടെ ശിരസ്സ് ഛേദിക്കുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ജൂണിലാണ് പാക്ക് സൈന്യം ലംഘിച്ചത്.
ജൂണില്‍ പാക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനീകന്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് വെടിവെയ്പ്പിന് പുറമെ പാക്ക് സൈന്യം റോക്കറ്റാക്രമണവും നടത്തിയിരുന്നു. ഇന്ന് വെടിവെയ്പ്പ് മാത്രമാണ് നടത്തിയിരിക്കുന്നതെന്നാണ് വിവരം. ജൂണ്‍ പത്തിന് പൂഞ്ച് സെക്ടറിലെ കൃഷ്ണഘട്ടിലും പാക്ക് സൈന്യം വെടിവെയ്പ്പ് നടത്തിയിരുന്നു.

അതിരപ്പിളളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതില്‍ നിന്ന് മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികള്‍ക്ക് നിരോധനം.



ചാലക്കുടി: അതിരപ്പിളളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതില്‍ നിന്ന് മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികള്‍ക്ക് നിരോധനം. കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിരോധനം. വെള്ളച്ചാട്ടത്തിലേക്കുള്ള റോഡില്‍ മണ്ണിടിച്ചില്‍ സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. ചാലക്കുടി ഡിഎഫ്ഒ ആണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളി ഒന്നാം മൈലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടി ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പ്ലാപ്പള്ളി സ്വദേശികളായ ദാമോദരന്‍ (70), അഹല്യ (4) എന്നിവരാണ് മരിച്ചത്.

ആയിരങ്ങള്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം നടത്തി


തിരുവനന്തപുരം: കനത്തമഴയെ അവഗണിച്ച് സംസ്ഥാനത്തൊട്ടാകെ ആയിരക്കണത്തിന് വിശ്വാസികള്‍ കര്‍ക്കടക വാവുബലിതര്‍പ്പണം നടത്തി. ചരിത്രപ്രസിദ്ധമായ ആലുവാക്ഷേത്രവും പരിസരവും മണപ്പുറവും മലവെള്ളത്തില്‍ മുങ്ങിയിട്ടും രാവിലെ തന്നെ നൂറുകണക്കിന് ആള്‍ക്കാര്‍ ചടങ്ങിനായി എത്തി. താത്കാലിക ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെയാണ് വെള്ളമെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഓഡിറ്റോറിയം ഉള്‍പ്പെടെ ഏക്കര്‍ കണക്കിന് മണല്‍പ്പരപ്പ് ഇപ്പോഴും വെള്ളത്തിലാണ്.

വെള്ളം കയറിക്കിടക്കുന്ന ഭാഗത്തോടു ചേര്‍ന്ന് തന്നെയാണ് ഭക്തര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമൊരുക്കിയത്. തോട്ടയ്ക്കാട്ടുകര മുതല്‍ മണപ്പുറം ആല്‍ത്തറ വരെയുള്ള റോഡിന്റെ ഭാഗമാണ് ഇതിനായി ഉപയോഗിച്ചത്. മുന്‍കരുതലായി മണപ്പുറത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

തിരുവനന്തപുരം ജില്ലയില്‍ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം, വര്‍ക്കല ജനാര്‍ദ്ദനസ്വാമിക്ഷേത്രം, കന്യാകുമാരി ത്രിവേണി സംഗമം, ശംഖുംമുഖം, കുഴിത്തുറ താമ്രപര്‍ണി, അരുവിക്കര, നെയ്യാര്‍ , വെള്ളായണി തൃക്കുളങ്ങര വിഷ്ണുക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രത്തില്‍ ശിവക്ഷേത്രം, കൈമനം അമൃതാനന്ദമയീമഠം, പൂവാര്‍ പൊഴിക്കര തുടങ്ങിയ ക്ഷേത്രങ്ങളല്‍ ബലിതര്‍പ്പണം നടന്നു. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ ഒരേ സമയം മൂവായിരം പേര്‍ക്ക് ബലിയിടാന്‍ സൗകര്യമൊരുക്കിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.1 അടിയായി ഉയര്‍ന്നു.


ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.1 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയായാല്‍ സ്പീല്‍വേയിലൂടെ വെള്ളം ഇടുക്കിയിലേക്ക് ഒഴുകും.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ മുല്ലപ്പെരിയാറിലും സമീപത്തം കനത്ത മഴ പെയ്യുകയാണ്. ഒറ്റ ദിവസം കൊണ്ട് ഒരു അടി വെള്ളം അണക്കെട്ടില്‍ ഉയര്‍ന്നു. തമിഴ്നാടിനോടു കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ഇതിനു തയാറായിട്ടില്ല. അടുത്ത മാസം തമിഴ്നാട്ടില്‍‍ മഴ ആരംഭിക്കാനിരിക്കെ, കൂടുതല്‍ വെള്ളം ഇവിടെ സംഭരിക്കാനാണു തമിഴ്നാട് ശ്രമിക്കുന്നത്.

പെരിയാറിലെ ജലനിരപ്പ് ഒരു ദിവസംകൊണ്ട് മൂന്നടിയോളം ഉയര്‍ന്നു.

മുല്ല പ്പെരിയാർ ജലനിരപ്പ്‌ 133 അടി പിന്നിട്ടു !! 3 അടി കൂടി ഉയർന്നാൽ ഡാം നിറയും

മുല്ല പ്പെരിയാർ ജലനിരപ്പ്‌ 133  അടി പിന്നിട്ടു 

കനത്ത മഴയെ തുടർന്ന് മുല്ല പ്പെരിയാർ അണക്കെട്ടിലെ  ജലനിരപ്പ്‌ 133  അടി പിന്നിട്ടു . 3 അടി കൂടി ഉയർന്നാൽ ഡാം നിറയും എന്നതിനാൽ കൊണ്ട് പോവുന്ന വെള്ളത്തിന്റെ അളവ് വര്ധിപ്പിക്കണമെന്നു കേരളം തമിഴ് നാടിനോട് ആവശ്യപ്പെട്ടു. പെരിയാറിന്റെ തീരങ്ങളിൽ 7 കണ്ട്രോൾ റൂമുകൾ തുറന്നു. കഴിഞ്ഞ രണ്ടു  ദിവസമായി നെയ്യാര് വനമേഖലകളിൽ കനത്ത മഴ തുടരുകയാണ്. ഇതേ തുടർന്ന്  നെയ്യാർ  ദാമിൻറെ  ഷട്ടർ ഒന്നരയടി ഉയർത്തി .

പേമാരി ; ഇടുക്കിയില്‍ 12 മരണം

തൊടുപുഴ: ഇടുക്കി ഉള്‍പ്പടെ തെക്കന്‍ കേരളത്തില്‍ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ വന്‍നാശനഷ്ടം. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഇടുക്കി ജില്ലയില്‍ 12 പേര്‍ മരിച്ചു, രണ്ടുപേരെ കാണാതായി. റോഡുകള്‍ തകര്‍ന്നതിനാല്‍ മൂന്നാര്‍, രാജാക്കാട് ഉള്‍പ്പടെ ഹൈറേഞ്ചിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.

അടിമാലിയ്ക്കും നേര്യമംഗലത്തിനും മധ്യേ ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞാണ് അഞ്ച് പേര്‍ മരിച്ചത്. തോപ്പില്‍ക്കുടി സ്വദേശി ജോസി, ഇറച്ചിപ്പാറ സ്വദേശിയും ദേവികുളം താലൂക്ക് ഓഫീസിലെ ഡ്രൈവറുമായ രാജന്‍(32), പാലക്കാട് സ്വദേശി ജിബിന്‍(11), തരിച്ചറിയാത്ത രണ്ടുപേര്‍ എന്നിവരാണ് മരിച്ചത്. 30 ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയിക്കുന്നു. ടൂറിസ്റ്റ് ബസ് അടക്കം മൂന്നുവാഹനങ്ങള്‍ കൊക്കയിലേക്ക് മറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഈപ്രദേശത്ത് തുടര്‍ച്ചയായി മണ്ണിടിഞ്ഞുകൊണ്ടിരിക്കുകയാണ്.

ഇടുക്കിയില്‍ തടിയമ്പാട്, മരിയാപുരം, മുണ്ടാന്‍പടി എന്നിവിടങ്ങളില്‍ ഉള്‍പ്പടെ 17 ഇടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. തടിയമ്പാട്ട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ടു പെണ്‍കുട്ടികള്‍ മരിച്ചു. ഉറുമ്പിതടത്ത് ജോസിന്റെ മക്കളായ ജോസ്‌ന(17), ജോസ്മി(13) എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

കുഞ്ചിത്തണ്ണി ടൗണിലെ പൂജാ കറിപൗഡര്‍ യൂണിറ്റിന് സമീപം താമസിക്കുന്ന വരിക്കയില്‍ പാപ്പച്ചന്‍ (65), ഭാര്യ തങ്കമ്മ(65) എന്നിവരും വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞാണ് മരിച്ചത്. മാലയിഞ്ചി പാലമറ്റത്ത് പീതാംബരന്റെ ഭാര്യ ശാരദ(65) ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇടുക്കികവലയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് പെരുമാംകണ്ടത്ത് അന്നമ്മ പൗലോസ്(60)മരിച്ചു.

മലയിഞ്ചിയില്‍ ഉരുള്‍പൊട്ടി അമ്മയേയും കുഞ്ഞിനെയും കാണാതായി. പൂമറ്റത്തില്‍ ബീന(31)യെയും ഒരുവയസ്സുള്ള മകനെയുമാണ് കാണാതായത്. രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. മണ്ണിടിഞ്ഞ് നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
 ഇടുക്കി ജില്ലയില്‍ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി റവന്യുവകുപ്പ് അറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷംരൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഇടുക്കി കളക്ടറേറ്റിലെ ഹെല്‍പ് ലൈന്‍ നമ്പര്‍: 0486 2232242.

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, എറണാകുളം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തൊടുപുഴയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തെക്കന്‍ കേരളത്തില്‍ ഇടയാറന്‍മുള, നെയ്യാര്‍ ഡാമുകള്‍ തുറന്നു.

വെള്ളംകയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ അടച്ചു. മധുര-കോട്ടയം നാഷണല്‍ ഹൈവെ വഴിയുള്ള ഗതാഗതവും നിലച്ചു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ കോട്ടയം, എറണാകുളം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.

രണ്ട് രൂപ ഫീസടപ്പിക്കാന്‍ 25 രൂപയുടെ രജിസ്‌ട്രേഡ് കത്ത്

വൈപ്പിന്‍ : രണ്ടുരൂപ ഫീസ് അടപ്പിക്കാന്‍ 25 രൂപയുടെ കത്തയച്ച് ഞാറക്കല്‍ പഞ്ചായത്ത് 'മാതൃക' കാട്ടി. വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടയാളോടാണ് രണ്ട് രൂപ അടയ്ക്കാന്‍ രജിസ്‌ട്രേഡ് കത്തയച്ചത്.

ആവശ്യക്കാരന്‍ രേഖകള്‍ പഞ്ചായത്തില്‍ വന്ന് ശേഖരിച്ചശേഷമാണ് പഞ്ചായത്തിന്റെ ഈ വികൃതി. അപേക്ഷയില്‍ വീട്ടുകാരന്റെ മൊബൈല്‍ നമ്പറും മറ്റു വിവരങ്ങളും ഉള്ളപ്പോഴാണ് ഇത്തരം ഒരു കത്തയയ്ക്കല്‍.

ഞാറക്കല്‍ സഹോദരനഗറിന് സമീപം കൊച്ചുപുരക്കല്‍ സന്തോഷിനാണ് പഞ്ചായത്ത് ഈ കത്തയച്ചത്. വീടിന്റെ അതിര്‍ത്തിയില്‍ നിന്നിരുന്ന മരം അനുമതിയില്ലാതെ പഞ്ചായത്ത് വെട്ടിക്കളഞ്ഞിരുന്നു. ഇതിന്റെ കാരണം ആവശ്യപ്പെട്ടായിരുന്നു അപേക്ഷ നല്‍കിയിരുന്നത്. മരം കാറ്റില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വെട്ടിക്കളയാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് അയച്ച കത്ത് ഇയാള്‍ക്ക് ലഭിച്ചിരുന്നില്ല. അയച്ച കത്തിന്റെ രേഖകളാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഇത് പഞ്ചായത്തില്‍ നിന്നു നല്‍കിയതിന്റെ പിറ്റേന്നാണ് രേഖകള്‍ ലഭിക്കണമെങ്കില്‍ രണ്ടു രൂപ ഫീസ് അടയ്ക്കണമെന്ന രജിസ്‌ട്രേഡ് കത്ത് ഇയാള്‍ക്ക് ലഭിച്ചത്.

മുണ്ടുടുത്ത ഇന്ത്യക്കാരന് ദുബായ് മെട്രോയില്‍ വിലക്ക്

ദുബായ്:ഭാരതീയ പരമ്പരാഗത വേഷമൊക്കെയായിരിക്കാം, പക്ഷേ, ദുബായ് മെട്രോയില്‍ സഞ്ചരിക്കണമെങ്കില്‍ മുണ്ടുടുക്കരുത്(മറ്റേതു വേഷവുമാകാം). കഴിഞ്ഞ ശനിയാഴ്ച മുണ്ടുടുത്ത് മെട്രോയില്‍ കയറാന്‍ വന്ന ഇന്ത്യക്കാരനായ അറുപത്തേഴുകാരനെ സ്റ്റേഷന്റെ പരിസരത്തേക്കു പോലും പോലീസ് അടുപ്പിച്ചില്ല.

ദുബായിലുള്ള മകളെ കാണാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. ഇരുവരും നഗരം കാണാനിറങ്ങിയപ്പോഴാണ് എത്തിസലാത്ത് മെട്രോസ്റ്റേഷനില്‍ പോലീസ് തടഞ്ഞത്. മുണ്ട് അനുവദനീയമല്ലെന്നും അത് ധരിച്ച് അകത്തുപോകാന്‍ പറ്റില്ലെന്നുമായിരുന്നു പോലീസ് പക്ഷം.

ഇന്ത്യയുടെ പരമ്പരാഗതവേഷമാണെന്നൊക്കെ മകള്‍ മധുമതി താണുവീണു പറഞ്ഞിട്ടും പോലീസുകാരന്റെ മനസ്സലിഞ്ഞില്ല. മുണ്ടുടുത്തുകൊണ്ട് മുമ്പ് പലവട്ടവും പിതാവ് മെട്രോയില്‍ സഞ്ചരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ തടയാന്‍ കാരണമെന്താണെന്ന് അറിയില്ലെന്നും മകള്‍ പറഞ്ഞു.

മെട്രോയില്‍ സഞ്ചരിക്കാന്‍ പ്രത്യേക 'ഡ്രെസ്‌കോഡ്' ഒന്നുമില്ലെന്ന് ദുബായിലെ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി (ആര്‍.ടി.എ)യും പറയുന്നു. മെട്രോയില്‍ സഞ്ചരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ മുണ്ട് പെട്ടിയില്‍വെച്ച് പൂട്ടാനൊന്നും യുവതിയും അച്ഛനും തീരുമാനിച്ചിട്ടില്ല. പ്രശ്‌നം വിവരിച്ച് ഔദ്യോഗികമായി പരാതികൊടുത്തുകഴിഞ്ഞു.

ദേശീയ പാതകള്‍ വെള്ളത്തിനടിയില്‍: നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

കൊച്ചി: മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ റണ്‍വേ അടച്ചു. രാവിലെ പത്തു മുതല്‍ വൈകിട്ട് 3.20 വരെയാണ് റണ്‍വേ അടച്ചിടുന്നത്. റണ്‍വേയില്‍ മഴയെ തുടര്‍ന്ന് വെള്ളം കെട്ടി നില്‍ക്കുന്നതിനാലാണിത്. മഴ വെള്ളം കെട്ടി നില്‍ക്കുന്ന റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും അപകടകരമാണ്.
ആദ്യം ഒരു മണി വരെയായിരുന്നു സര്‍വീസ് നിര്‍ത്തിവെച്ചിരുന്നതെങ്കിലും പിന്നീട് 3.20 വരെ സര്‍വീസ് നീട്ടി വെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടേണ്ട നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. നെടുമ്പാശ്ശേരിയിലേക്ക് എത്തിയ സൗദി എയര്‍ലൈന്‍സിന്‍റെ വിമാനം ചെന്നൈയിലേക്ക് തിരിച്ച് വിട്ടു. ഡല്‍ഹി-പൂനെ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു.
അതേസമയം വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി-മധുര ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. നാലടിയോളം വെള്ളമാണ് ദേശീയ പാതയില്‍ കയറിയിരിക്കുന്നത്.
ഇന്നലെ മുതലാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്പെട്ടത്. സംസ്ഥാനത്തൊട്ടാകെ പെയ്യുന്ന മഴയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. വിവിധ ഡാമുകള്‍ തുറന്നു വിട്ടതോടെ മിക്ക നദികളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; ഇടുക്കിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും മൂലം ഇടുക്കി ജില്ലയില്‍ ഏഴുപേര്‍ മരിച്ചു. രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയാണ് ഏഴ് അപകടത്തില്‍ മരിച്ചത്. ഇടുക്കി തടിയമ്പാട് ഉറുമ്പിതടത്തില്‍ ജോസിന്റെ മക്കളായ ജോസ്‌ന(16), ജോസ്‌നി(14) എന്നീ പെണ്‍കുട്ടികളും വരിക്കയില്‍ പാപ്പച്ചന്‍, ഭാര്യ തങ്കമ്മ, പെരുമാന്‍തളത്തില്‍ അന്നമ്മ(65), മലയിഞ്ചിയില്‍ ശാരദ, കുറിച്ചിലക്കോട്ട് കോട്ടയില്‍ ബാലന്‍ (60 ), താന്നിക്കണ്ടം അണക്കര ബാബു എന്നിവരാണ് മരിച്ചത്. ഇതില്‍ തങ്കമ്മ ഇന്നലെയാണ് മരിച്ചത്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളും മരിച്ചു.
രാത്രിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണായിരുന്നു സഹോദരികളായ ജോസ്‌നയുടെയും ജോസ്‌നിയുടെയും മരണം. കവലയ്ക്ക് സമീപം പ്രിയദര്‍ശനവീട്ടില്‍ വീടിന്റെ മണ്‍ ഭിത്തി ഇടിഞ്ഞു വീണാണ് പെരുമാന്‍തളത്തില്‍ അന്നമ്മ മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് ഇടുക്കി വവ്വാക്കാട് പീതാംബരന്റെ ഭാര്യ ശാരദ മരിച്ചത്. ഞായറാഴ്ച്ച രാത്രി ഏറെ വൈകി കഞ്ചിത്തണ്ണിയിലുണ്ടായ ഉരുള്‍പൊട്ടലില്‍പ്പെട്ടായിരുന്നു പാപ്പച്ചന്റെയും ഭാര്യ തങ്കമ്മയുടെയും മരണം.
അതിനിടയില്‍ മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് നദിയില്‍ നീരൊഴുക്ക് കൂടിയ ഇടമലയാര്‍, നെയ്യാര്‍, പെരിങ്ങല്‍കുത്ത് ഡാമുകള്‍ തുറന്നുവിട്ടു.
ഇടമലയാര്‍ ഡാം തുറന്ന് വിട്ടതിനെ തുടര്‍ന്ന് മലയാറ്റൂര്‍ മുളങ്കുഴിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണമായും തുറന്നു വിട്ടിരിക്കുന്നതിനാല്‍ തൊടുപുഴ ആറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. തെന്മല അണക്കെട്ടിന്റെ ഷട്ടര്‍ തിങ്കളാഴ്ച്ച രാവിലെ തുറന്ന് വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ മുതല്‍ കനത്ത മഴ തുടരുന്ന ഇടുക്കിയിലെ അങ്ങനവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കൊപ്പം മറ്റൊല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി മുള്ളിരങ്ങാട് വലിയങ്ങോട് പാലത്തിന്റെ അപ്രോച്ച് റോഡ് ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. ഉപ്പുതോട്, കഞ്ചിത്തണ്ണി, തൊമ്മന്‍കുത്ത്, മുണ്ടന്‍മുടി തുടങ്ങിയ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം വ്യാപകമായി കൃഷി നാശവും സംഭവിച്ചു. തൊടുപുഴ മുണ്ടന്‍മുടിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വടുതലയില്‍ പ്രകാശന്റെ വീട് ഒലിച്ച് പോയി. ആളപായമില്ല. അടിമാലി മന്നാംകാലയിലും പഴയരിക്കണ്ടത്തുമുള്ള വീടുകളില്‍ വെള്ളം കയറി.
സംസ്ഥാനത്ത് രണ്ടു ദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tuesday, July 23, 2013

മുല്ലപ്പെരിയാര്‍ കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ട്: സുപ്രീംകോടതി


ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കരാര്‍ തുടരുന്നതിന് നിയമസാധുതയുണ്ടോ എന്നകാര്യത്തില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി. കേസില്‍ നിര്‍ണായകമായ അന്തിമവാദം തുടങ്ങിയപ്പോഴാണ് കേരളത്തിന്റെ വാദങ്ങള്‍ക്ക് ശക്തിപകരുന്ന അഭിപ്രായപ്രകടനം കോടതി ഇന്ന് നടത്തിയത്.

സ്വാതന്ത്ര്യത്തിന് മുമ്പ് പഴയ തിരുവതാംകൂര്‍ സര്‍ക്കാരും മദ്രാസ് സര്‍ക്കാരും തമ്മില്‍ ഏര്‍പ്പെട്ട കരാറിന്റെ പിന്തുടര്‍ച്ചാവകാശം എങ്ങനെ തമിഴ്‌നാടിന് ലഭിക്കുമെന്ന് കോടതി ചോദിച്ചു.

പഴയ ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരമേറ്റെടുത്ത കേന്ദ്രസര്‍ക്കാരിനല്ലേ അങ്ങനെയെങ്കില്‍ പിന്തുടര്‍ച്ചാവകാശം വന്നുചേരുക. കരാറിന്റെ പിന്തുടര്‍ച്ചാവകാശം എങ്ങനെ തമിഴ്‌നാടിന് ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ തമിഴ്‌നാടിനോട് കോടതി ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം പഠിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അന്തിമതെളിവല്ല. വസ്തുതകളിലേക്ക് നയിക്കാന്‍ കോടതിയെ സഹായിക്കുന്ന സംവിധാനം മാത്രമാണ് റിപ്പോര്‍ട്ടെന്നും പരമോന്നതനീതിപീഠം പറഞ്ഞു. അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടാണ് ജസ്റ്റിസ് കെ.ടി തോമസ് ഉള്‍പ്പെട്ട ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് നല്‍കിയത്.

ജസ്റ്റിസ് ആര്‍.എം ലോധ, എച്ച്.എല്‍ ദത്തു, സി.കെ പ്രസാദ്, മദന്‍ബി ലോക്കൂര്‍, എം.വൈ ഇക്ബാല്‍ എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വൈകാതെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി കേരള നിയമസഭ നിയമം പാസാക്കി. ഇതിനെതിരെ തമിഴ്‌നാട് ഹര്‍ജി നല്‍കി.

കേരളം പാസാക്കിയ പ്രമേയമല്ല കരാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പഠിക്കാനാണ് കേസ് ഭരണഘടനാ ബെഞ്ച് വിട്ടതെന്നും തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ഈ ഹര്‍ജിയിലാണ് അന്തിമവാദം നടക്കുന്നത്. തമിഴ്‌നാടിന്റെ വാദമാണ് ഇന്ന് നടന്നത്.

Friday, July 5, 2013

Teacher Arrested !!


തിരുവഞ്ചൂരിനെ ആഭ്യന്തര വകുപ്പില്‍ നിന്നും മാറ്റും?

തിരുവഞ്ചൂരിനെ ആഭ്യന്തര വകുപ്പില്‍ നിന്നും മാറ്റും?

തിരുവനന്തപുരം: സോളാര്‍ കേസ് വിവാദമായ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ തത്സ്ഥാനത്ത് നിന്നും മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നതായി സൂചന. എന്നാല്‍ മാറ്റം നിയമസഭ സമ്മേളനത്തിന് ശേഷം മാത്രമായിരിക്കും. ഇതിനായുള്ള ധാരണകള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ ഉണ്ടായെന്നാണ് സൂചന. തിരുവഞ്ചൂരിനെ മാറ്റുകയാണെങ്കില്‍ രമേശ് ചെന്നിത്തല ആഭ്യന്തരം ഏറ്റെടുത്ത് മന്ത്രിസഭയിലേക്ക് പ്രവേശിച്ചേക്കും.
നിയമസഭ സമ്മേളനം അവസാനിക്കുമ്പോള്‍ തന്നെ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലേക്കെത്തുന്നുണ്ട്. ഇതിനുപിന്നാലെ മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. പുനഃസംഘടനയുണ്ടായാല്‍ കെ മുരളീധരനും മന്ത്രിസഭയിലുണ്ടാകാനുള്ള സാധ്യതയേറുന്നുണ്ട്. സോളാര്‍ പ്രശ്‌നം ഇത്രയും വഷളാകാന്‍ കാരണം തിരുവഞ്ചൂരിന്റെ ഇടപെടലാണെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തുന്നുണ്ട്. ആഭ്യന്തരവകുപ്പില്‍ അപാകതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യമായി പറഞ്ഞതോടെയാണ് വകുപ്പില്‍ നിന്നും തിരുവഞ്ചൂരിനെ മാറ്റാന്‍ തീരുമാനമായത്.

 

Wednesday, July 3, 2013

ഇടപാടുകാരെ സ്വാധീനിക്കായി സരിത സുന്ദരികളെ ഉപയോഗിച്ചു

ഇടപാടുകാരെ സ്വാധീനിക്കായി സരിത സുന്ദരികളെ ഉപയോഗിച്ചു

 

 തിരുവനന്തപുരം: സോളാര്‍ പാനല്‍ സ്ഥാപിക്കാനായി ഇടപാടുകാരെ സ്വാധീനിക്കാന്‍ തട്ടിപ്പുകേസിലെ പ്രതി സരിതനായര്‍ പെണ്‍കുട്ടികളെയും ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. സുന്ദരികളെ ഇടനിലക്കാരാക്കിയായിരുന്നു സരിതയുടെ ബിസിനസ്.

ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായവര്‍ മാനക്കേട് ഭയന്ന് സരിതയ്‌ക്കെതിരെ പരാതി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇടപാടുകാര്‍ പെണ്‍കുട്ടികളുമായി അടുത്തിടപെഴുകുന്നതിന്റെ വീഡിയോ സരിത രഹസ്യമായി പകര്‍ത്തിയിരുന്നു. പിന്നീട് പണത്തിനായി വിളിക്കുന്നവരെ സരിത ഈ ദൃശ്യങ്ങളുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇടുക്കി ജില്ലയിലാണ് ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിരുന്നത്. കാറ്റാടിയന്ത്രം സ്ഥാപിച്ച് വൈദ്യുതി നല്‍കാം എന്ന് അറിയിച്ചായിരുന്നു സരിതയുടെ തട്ടിപ്പ്. തട്ടിപ്പിനിരയായ മൂന്നാറിലെ റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ പരാതി നല്‍കാത്തത് മാനക്കേട് ഭയന്നാണ്. ഇത്തരത്തില്‍ നിരവധി പേരെ സരിത തട്ടിപ്പിനിരയാക്കി എന്നാണ് കരുതുന്നത്. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്.

ഓണ്‍ലൈന്‍ പെണ്‍വാണിഭം : അമ്മയും മകളും പിടിയില്‍

 
മലപ്പുറം : അമ്മയെയും മകളെയും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍വഴി പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. 'റിപ്പോര്‍ട്ടര്‍' ചാനലാണ് ഓണ്‍ലൈന്‍ വഴി നടക്കുന്ന പെണ്‍വാണിഭത്തിന്റെ വിവരങ്ങള്‍ പോലീസിന് കൈമാറിയത്‌. തുടര്‍ന്നായിരുന്നു അറസ്റ്റ്‌. രണ്ടര ലക്ഷം രൂപ നല്‍കിയാല്‍, 25 മാസത്തേക്ക് പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും നല്‍കാമെന്നായിരുന്നു ഇടനിലക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. രണ്ടര ലക്ഷം രൂപ 25 മാസമായി തിരികെ നല്‍കാമെന്ന വാഗ്ദാനവും ഇവര്‍ നല്‍കിയിരുന്നു.

സൗജന്യ ക്ലാസിഫൈഡ്സ് വെബ്‌സൈറ്റായ 'ലോക്കാന്റോ' വഴിയാണ് ഇവര്‍ പരസ്യം നല്‍കിയിരുന്നത്. എന്റെ അച്ഛന്റെ ചികിത്സക്ക് സഹായിച്ചാല്‍, എല്ലാ അര്‍ത്ഥത്തിലും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും’ എന്നായിരുന്നു പരസ്യവാചകം. പെണ്‍കുട്ടിയുടെ ചിത്രവും ഒപ്പം ചേര്‍ത്തിരുന്നു.
പരസ്യത്തോടൊപ്പം ചേര്‍ത്തിരിക്കുന്ന ഇ-മെയിലില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച ഇടനിലക്കാരന്റെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോഴാണ് രണ്ടര ലക്ഷം രൂപ കൊടുത്താല്‍ പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും 25 മാസത്തേക്ക് ആവശ്യക്കാരന്റെ കൈവശം വിട്ടു നല്‍കുമെന്ന് ഇടനിലക്കാരനായ വിനോദ് വ്യക്തമാക്കിയത്. ഈ കാലയളവിലേക്ക് മറ്റാര്‍ക്കെങ്കിലും പെണ്‍കുട്ടിയെ മറിച്ചു നല്‍കുകയുമാവാമെന്നും അയാള്‍ പറഞ്ഞു. ഇടപാടുകാരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ചാനല്‍ സംഘം പോലീസിന് കൈമാറി. തുടര്‍ന്ന് നേരില്‍ കാണാം എന്ന വ്യാജേന വിനോദിനെ കോഴിക്കോട്‌ ടൗണിലേക്ക് വിളിച്ചുവരുത്തി പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെയും അമ്മയേയും മലപ്പുറത്തെത്തിച്ചും പോലീസ്‌ പിടികൂടി.

ഭാര്യയുടെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത ആള്‍ അറസ്റ്റില്‍

ഭാര്യയുടെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത ആള്‍ അറസ്റ്റില്‍

 

നാഗ്പുര്‍: ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത സംഭവത്തില്‍ നഗരത്തിലെ ഒരു വ്യവസായിയെ പോലീസ് അറസ്റ്റുചെയ്തു. എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്ന ധര്‍മേന്ദ്ര ജെയിന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ജെയിനിന്റെ ഭാര്യയും മക്കളുമാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.

ജെയിനിന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതികളുടെ അശ്ലീല ചിത്രങ്ങള്‍ നേരത്തേ കണ്ടിരുന്നു. എന്നാല്‍, ഇയാള്‍ തന്റെ ചിത്രങ്ങളും ഇത്തരത്തില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് അടുത്തിടെയാണ് അവര്‍ക്ക് മനസ്സിലായത്. ഇതേത്തുടര്‍ന്ന് ഇവര്‍ മക്കളോടൊപ്പം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരവധി അശ്ലീല സി.ഡി.കളും മറ്റും ഇയാളുടെ വാസസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.

ജെയിനും ഭാര്യയും തമ്മില്‍ നേരത്തേ വഴക്കുണ്ടായിരുന്നു. ജെയിന്‍ പീഡിപ്പിക്കുന്നതായി ഭാര്യ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ജെയിന്‍ മറ്റൊരുവീട്ടിലേക്ക് താമസം മാറ്റി. വിവാഹ മോചനക്കേസ് ഫയല്‍ചെയ്ത ജെയിന്‍ വസ്തുവകകള്‍ വില്‍ക്കുന്നതില്‍നിന്നും ഭാര്യയെ തടയണമെന്നും ആവശ്യപ്പെട്ടു.

യു.എ.ഇ.യിലും തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

യു.എ.ഇ.യിലും തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു


ദുബായ്:യു.എ.ഇ.യിലെ തൊഴില്‍ മന്ത്രാലയം തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ നടപടി ആരംഭിച്ചു. ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രി സഖര്‍ ഘോബാഷ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ജീവനക്കാര്‍ക്ക് രണ്ട് മാസം ശമ്പളം നല്കുന്നത് നിലച്ചാല്‍ കമ്പനിയുടമകളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതാണ് പുതിയ നിയന്ത്രണത്തിലെ ഏറ്റവും പ്രധാന വ്യവസ്ഥ. ഈ ഉടമയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളെയും ഈ വ്യവസ്ഥയനുസരിച്ച് നിരീക്ഷണ വിധേയമാക്കും. കമ്പനികള്‍ക്ക് പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്.

വ്യാജ വര്‍ക്ക് പെര്‍മിറ്റ് ഉപയോഗിച്ച് ജോലി ചെയ്യുന്നതിനും കര്‍ശനമായ വിലക്ക് വരികയാണ്. ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് യു.എ.ഇ.യില്‍ വിലക്ക് ഏര്‍പ്പെടുത്തും. ഇത്തരത്തിലുള്ള പെര്‍മിറ്റ് സംഘടിപ്പിച്ചുകൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ പിഴയും ശിക്ഷയായി ലഭിക്കും. എല്ലാ വിദേശികളും അവരുടെ സ്‌പോണ്‍സറുടെ കീഴില്‍ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളു. ഒരു സ്ഥാപനത്തിന്റെ വര്‍ക്ക് പെര്‍മിറ്റുമായി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് കുറ്റകരമാണ്. ഈ വ്യവസ്ഥ ലംഘിക്കുന്നവരെ കണ്ടെത്താനും പിടികൂടാനും വരും ദിവസങ്ങളില്‍ തൊഴില്‍ മന്ത്രാലയം പരിശോധനകള്‍ നടത്തും. ജീവനക്കാരെ തൊഴിലിന് നിയോഗിക്കുന്നവര്‍ യഥാസമയം അവര്‍ക്ക് ലേബര്‍ കാര്‍ഡുകള്‍ ലഭ്യമാക്കണം. അവര്‍ പിരിഞ്ഞുപോകുമ്പോള്‍ കാര്‍ഡുകള്‍ റദ്ദാക്കുകയും വേണം. ഇത് രണ്ടും സ്‌പോണ്‍സറുടെ ഉത്തരവാദിത്തമാണ്. ഇതില്‍ വീഴ്ച വരുത്തിയാല്‍ പിഴശിക്ഷ നടപ്പാക്കും.

ജോണ്‍പോള്‍ പാപ്പ വിശുദ്ധപദവിയിലേക്ക്

ജോണ്‍പോള്‍ പാപ്പ വിശുദ്ധപദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി:ദിവംഗതനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍.

വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് രണ്ട് അത്ഭുത പ്രവൃത്തികള്‍ അംഗീകരിക്കുക എന്നത്. ജോണ്‍പോള്‍ പാപ്പയുടെ രണ്ടാമത്തെ അത്ഭുത പ്രവൃത്തിയും വത്തിക്കാന്‍ കമ്മീഷന്‍ ചൊവ്വാഴ്ച അംഗീകരിച്ചു. ഇനി ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പുകൂടി ലഭിച്ചാല്‍ ജോണ്‍പോള്‍ പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടും. വിശുദ്ധീകരണച്ചടങ്ങുകള്‍ ഡിസംബറില്‍ നടക്കുമെന്നാണ് സൂചന. 1978 മുതല്‍ 2005-ല്‍ ദിവംഗതനാകുന്നതുവരെ പാപ്പയായിരുന്നു ജോണ്‍പോള്‍. അദ്ദേഹത്തോടൊപ്പം ജോണ്‍ 23-ാമന്‍ പാപ്പയേയും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മാതാപിതാക്കളെ അവഗണിച്ചാല്‍ ചൈനയില്‍ പിഴ

ബെയ്ജിങ്:പ്രായമായ മാതാപിതാക്കളെ കാണാന്‍ കൂട്ടാക്കാത്ത മക്കളെ നേര്‍വഴിക്കാക്കാന്‍ ചൈനയില്‍ പുതിയ നിയമം. മാതാപിതാക്കളുമായി നിരന്തരബന്ധം പുലര്‍ത്തിയില്ലെങ്കില്‍ പിഴയീടാക്കാനുമാണ് ചൈനയുടെ തീരുമാനം. ചൈനയില്‍ വാര്‍ധക്യത്തിലെത്തിയ വലിയൊരു വിഭാഗം പേരും മക്കളുടെ പരിചരണമില്ലാതെയാണ് കഴിയുന്നത്. പലരും അഗതിമന്ദിരങ്ങളിലാണ് താമസം. മാതാപിതാക്കളെ നോക്കാതിരുന്നാല്‍ പിഴയ്ക്ക് പുറമെ തടവ്ശിക്ഷയ്ക്കും പുതിയ നിയമം വ്യവസ്ഥചെയ്യുന്നു. അവധിദിവസങ്ങള്‍ക്ക് പുറമെ രണ്ട് മാസത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും മാതാപിതാക്കളെ കണ്ടിരിക്കണമെന്ന് ഒരു കേസില്‍ ദമ്പതിമാര്‍ക്ക് ചൈനയിലെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമവും പുറത്തിറങ്ങിയത്.

Saturday, June 29, 2013

ലോട്ടറിയില്‍ പരിഷ്‌കരണം: 'ഭാഗ്യം' ഇരട്ടിക്കുന്നു

സംസ്ഥാനഭാഗ്യക്കുറിയില്‍ സമ്മാനങ്ങള്‍ ഇനി ഇരട്ടിയാകും. ലോട്ടറിവില്പനയില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഭാഗ്യക്കുറിവകുപ്പ് സമ്മാനങ്ങളും നറുക്കെടുപ്പും പരിഷ്‌കരിച്ചു.

അടുത്തമാസം മുതല്‍ നറുക്കെടുക്കുന്ന ഭാഗ്യക്കുറികളുടെ സമ്മാനത്തിലാണ് കാര്യമായ മാറ്റം വരുത്തിയിരിക്കുന്നത്. 50 രൂപ മുതല്‍ 5,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ ഇരട്ടിയാക്കി. നറുക്കെടുപ്പുകളുടെ എണ്ണം ഉയര്‍ത്തിയാണ് സമ്മാനവര്‍ധന. നറുക്കെടുപ്പ് പൂര്‍ണമായും ഇലക്‌ട്രോണിക് രീതിയിലേക്ക് മാറുകയാണ്. ലോട്ടറിയുടെ വില കൂട്ടാതെതന്നെയാണ് സമ്മാനങ്ങളുടെ എണ്ണം കൂട്ടുന്നത്. അച്ചടിക്കുന്ന ലോട്ടറിയുടെ എണ്ണത്തിലും മാറ്റമില്ല. ഇതോടെ സമ്മാനവിതരണത്തില്‍ വരുന്ന കോടികളുടെ അധികബാധ്യത ലോട്ടറിവകുപ്പ് വഹിക്കേണ്ടിവരും.

20 രൂപ, 40 രൂപ, 50 രൂപ ഭാഗ്യക്കുറികളുടെ സമ്മാനഘടനയിലാണ് മാറ്റം. 20 രൂപാ ഭാഗ്യക്കുറികളുടെ 50 രൂപാ സമ്മാനത്തിന്റെ നറുക്കെടുപ്പ് നേരത്തെ 50 തവണയായിരുന്നു. 22,500 പേര്‍ക്കാണ് സമ്മാനം ലഭിച്ചിരുന്നത്. ഇതിന്റെ നറുക്കെടുപ്പ് ഇനിമുതല്‍ നൂറു തവണയായിരിക്കും. ഇതനുസരിച്ച് 45,000 പേര്‍ക്ക് സമ്മാനം ലഭിക്കും. നേരത്തെ 4,500 പേര്‍ക്ക് ലഭിച്ചിരുന്ന നൂറു രൂപയുടെ സമ്മാനങ്ങള്‍ ഇനി 9000 പേര്‍ക്ക് ലഭിക്കും.

9000 പേര്‍ക്ക് ലഭിച്ചിരുന്ന 500 രൂപയുടെ സമ്മാനങ്ങള്‍ ഇനി 11,250 പേര്‍ക്ക് ലഭിക്കും. 4,500 പേര്‍ക്ക് ലഭിച്ചിരുന്ന ആയിരം രൂപയുടെ സമ്മാനങ്ങള്‍ 5,400 പേര്‍ക്ക് ലഭിക്കും. രണ്ടായിരം രൂപയുടെ സമ്മാനങ്ങള്‍ 3150ല്‍ നിന്ന് 3600 ആക്കിയും ഉയര്‍ത്തി.

40 രൂപ ഭാഗ്യക്കുറികളുടെ നൂറു രൂപാ സമ്മാനങ്ങള്‍ പതിനയ്യായിരത്തില്‍നിന്ന് മുപ്പതിനായിരമാക്കി. ഇതിന്റെ 500 രൂപയുടെ സമ്മാനങ്ങള്‍ 7,500ല്‍ നിന്നും 9,000 ആക്കി. ആയിരം രൂപയുടെ സമ്മാനങ്ങള്‍ ആറായിരത്തില്‍നിന്ന് ഒമ്പതിനായിരവും 5000 രൂപയുടെ സമ്മാനങ്ങള്‍ 5100ല്‍ നിന്നും 5400ഉം ആക്കി.

50 രൂപയുടെ ലോട്ടറിയില്‍ നൂറുരൂപ സമ്മാനങ്ങള്‍ മുപ്പതിനായിരം പേര്‍ക്കാണ് നല്‍കുക. നേരത്തെ ഇത് 15,000 പേര്‍ക്കായിരുന്നു. നൂറുരൂപയുടെ സമ്മാനങ്ങള്‍ 4500ല്‍നിന്ന് 9000 ആക്കി. 500 രൂപയുടെ സമ്മാനങ്ങള്‍ ആറായിരത്തില്‍നിന്ന് ഒമ്പതിനായിരവും. ആയിരം രൂപയുടെ സമ്മാനങ്ങള്‍ മൂവായിരത്തില്‍നിന്ന്ആറായിരവുമാക്കിയിട്ടുണ്ട്. അയ്യായിരം രൂപയുടെ സമ്മാനം 4500ല്‍നിന്ന് ആറായിരവുമാക്കി.

20 രൂപയുടെ ലോട്ടറികളില്‍ ഒന്നാംസമ്മാനങ്ങള്‍ക്കും പരിഷ്‌കരണം വരുത്തിയിട്ടുണ്ട്. അക്ഷയ ലോട്ടറിയുടെ 25 ലക്ഷം ഒന്നാംസമ്മാനത്തിനൊപ്പം 25 പവന്‍ തങ്കനാണയങ്ങളും അടുത്തമാസം മുതല്‍ നല്‍കും. 20 രൂപയുടെ മറ്റു ലോട്ടറികളുടെ ഒന്നാംസമ്മാനത്തിലും സമാനമായ പരിഷ്‌കരണമുണ്ട്.

പുതിയ സമ്മാനഘടനയില്‍ നറുക്കെടുപ്പുകളുടെ എണ്ണം ഉയരുമെന്നതിനാല്‍ കൈകൊണ്ട് നറുക്കെടുക്കുന്ന പരമ്പരാഗതരീതി ലോട്ടറിവകുപ്പ് ഉപേക്ഷിക്കുകയാണ്. ഒരേസമയം എത്രതവണ വേണമെങ്കിലും നറുക്കെടുക്കാവുന്ന ഇലക്‌ട്രോണിക് യന്ത്രത്തിലാണ് ഇനി നറുക്കെടുപ്പ്.

നേരത്തെ 20 രൂപ ലോട്ടറിയില്‍ നാലുകോടി രൂപയായിരുന്നു ഒരു നറുക്കെടുപ്പില്‍ സമ്മാനമായി നല്‍കിയിരുന്നതെങ്കില്‍ പുതിയ രീതിയനുസരിച്ച് 4.10 കോടി രൂപയാണ് നല്‍കേണ്ടത്. ഒരു ലോട്ടറിയില്‍ ഒമ്പതുലക്ഷത്തിന്റെ അധികബാധ്യത. 40 രൂപാ ലോട്ടറിയില്‍ നേരത്തേ 4.72 കോടി രൂപയായിരുന്നു സമ്മാനമായി വിതരണം ചെയ്തിരുന്നത്. പുതുക്കിയ സമ്മാനഘടനയനുസരിച്ച് 5.10 കോടി രൂപ നല്‍കണം. 38 ലക്ഷം രൂപയുടെ അധികബാധ്യത. 50 രൂപ ലോട്ടറിയില്‍ നേരത്തേ 4.97 കോടി രൂപയാണ് സമ്മാനമായി നല്‍കിയിരുന്നത്. ഇത് 5.51 കോടി രൂപയായി. ഈ ഇനത്തില്‍ 54 ലക്ഷം രൂപയുടെ അധികബാധ്യതയും വരും.

ഏജന്‍റുമാര്‍ക്ക് വില്പനയിലും വന്‍നേട്ടം ഇതിലൂടെ ഉണ്ടാകും. ഇപ്പോള്‍ത്തന്നെ ലോട്ടറി ടിക്കറ്റ് ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന പരാതി ഏജന്‍റുമാര്‍ക്കുണ്ട്. പുതിയ രീതി വരുന്നതോടെ ആവശ്യക്കാരുടെ എണ്ണം വന്‍തോതില്‍ ഉയരും. നിലവില്‍ 45 ലക്ഷം ടിക്കറ്റുകള്‍ മാത്രം അച്ചടിക്കാനുള്ള സംവിധാനമേ സര്‍ക്കാരിനുള്ളൂ. ടിക്കറ്റ് കിട്ടാതാവുന്ന അവസ്ഥ വന്നാല്‍ കരിഞ്ചന്ത, അനധികൃത ഇടപാടുകള്‍, സമാന്തരവില്പന എന്നിവ വ്യാപകമാകുമെന്ന ആക്ഷേപവും ലോട്ടറിവകുപ്പില്‍ നിന്നുതന്നെ ഉയര്‍ന്നുകഴിഞ്ഞു.

Friday, June 28, 2013

മോഷണക്കേസിലെ ഉടമസ്ഥനില്ലാത്ത വാഹനം ഇനി പോലീസിന് സ്വന്തം



വടകര: ഏതാനും മാസംമുമ്പ് വടകര പോലീസ് പിടികൂടിയ വാഹനമോഷണക്കേസിലെ ഉടമസ്ഥനെ കണ്ടെത്താന്‍ കഴിയാത്ത സ്‌കോര്‍പിയോ പോലീസിന്റെ ഔദ്യോഗികവാഹനമാക്കാന്‍ അനുമതി.

വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. അപൂര്‍വമാണ് ഈ വിധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരള പോലീസ് ആക്ടിലെ 56(7)വകുപ്പുപ്രകാരം ഇത്തരത്തിലുള്ള വാഹനങ്ങള്‍ ലേലംചെയ്യുകയോ വകുപ്പുതല ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യാം എന്ന് വ്യവസ്ഥയുണ്ട്. ഇതുപ്രകാരം വകുപ്പുതല ആവശ്യത്തിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് വടകര എസ്.ഐയാണ് കോടതിയെ സമീപിച്ചത്. അനുകൂലവിധിയായതോടെ ഇത്തരത്തില്‍ വടകരയിലുള്ള നാല് വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ പോലീസ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റു മൂന്ന് വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ വടകര കോടതിയെയും സമീപിക്കും.

വടകര ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ വടകരയില്‍ വന്‍ വാഹനമോഷണസംഘത്തെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് 20 ഓളം ആഡംബരവാഹനങ്ങള്‍ പലയിടങ്ങളില്‍നിന്നായി കണ്ടെത്തിയിരുന്നു. ഇതില്‍ 16 വാഹനങ്ങള്‍ അതിന്റെ ഉടമകളും ഇന്‍ഷുറന്‍സ് കമ്പനികളും കൊണ്ടുപോയി. ബാക്കിയുള്ള വാഹനങ്ങളില്‍ കര്‍ണാടക രജിസ്‌ട്രേഷനുള്ള ഒരു സ്‌കോര്‍പിയോയുടെ ഉടമസ്ഥന്‍ ആരെന്ന് കണ്ടെത്തിയില്ല. ബാംഗ്ലൂര്‍ വസവനഗുഡി സ്വദേശി ചന്ദ്രശേഖരനാണ് ഉടമസ്ഥനെന്ന് രേഖകളില്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ ഒരാളെ പോലീസിന് കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് പോലീസ് കോടതിയെ സമീപിച്ചത്. ഇനി ഒരു സ്‌കോര്‍പിയോയും രണ്ട് ബൊലേറോകളും ഉടമസ്ഥര്‍ എത്താതെ വടകര ഡിവൈ.എസ്.പി ഓഫീസ് വളപ്പില്‍ കിടക്കുന്നുണ്ട്. ഈ വാഹനങ്ങളുടെ ഉടമസ്ഥര്‍ക്ക് വാഹനം മോഷണം പോയതിനെത്തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. അതിനാല്‍ ഈ കമ്പനികളാണ് വാഹനങ്ങള്‍ ഏറ്റെടുക്കേണ്ടത്. എന്നാല്‍ പലതവണ ഈ കമ്പനികളെ വിവരം അറിയിച്ചിട്ടും ആരും വന്നില്ല. ഇതേത്തുടര്‍ന്നാണ് പോലീസ് കോടതിയെ സമീപിക്കുന്നത്.

ടൈക്കൂണ്‍ തട്ടിപ്പുകേസില്‍ പോലീസ് പിടിച്ച നാലുവാഹനങ്ങള്‍ വിട്ടുകിട്ടാനാണ് കോഴിക്കോട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനിടയില്‍ ഉടമസ്ഥര്‍ വന്നാല്‍ ഇവര്‍ക്ക് വാഹനം വിട്ടുനല്‍കും. കോടതി പോലീസിന് വിട്ടുകൊടുത്ത വാഹനം പോലീസിന്റേതായി മാറണമെങ്കില്‍ ഇനിയും നടപടിക്രമങ്ങളുണ്ട

മദ്യലഹരിയില്‍ യുവാവ് വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞു;യാത്രക്കാരെ വലിച്ചിറക്കി


കോട്ടയം: മദ്യലഹരിയിലെത്തിയ യുവാവ് അരമണിക്കൂറോളം റോഡിനുനടുവില്‍ പരാക്രമംകാട്ടി. വാഹനങ്ങള്‍ തടഞ്ഞ് ബസ്സുകള്‍ക്ക് നേരെ കല്ലെറിയുകയും ബസ്സില്‍നിന്ന് യാത്രക്കാരെ വലിച്ചിറക്കുകയും ചെയ്തു. ഒടുവില്‍ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കീഴ്‌പ്പെടുത്തി.

ഈരയില്‍കടവ് പുത്തന്‍പറമ്പില്‍ നിര്‍മല്‍കുമാറാണ് (32) നടുറോഡില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. എം.സി. റോഡിലെ തിരക്കേറിയ ചെമ്പരത്തിമൂട് വളവില്‍ മാതൃഭൂമി ഓഫീസിനുമുന്നില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വിലകൂടിയ വെള്ളക്കാറിലെത്തിയ ഇയാള്‍, റോഡരികില്‍ കാര്‍ നിര്‍ത്തി നടുറോഡിലേക്കിറങ്ങി. ആദ്യം ബസ്സുകള്‍ കൈകാണിച്ചുനിര്‍ത്താനും പിന്നീട് വാതില്‍ വലിച്ചുതുറക്കാനും ശ്രമിച്ചു. നിര്‍ത്താതെപോയ ബസ്സുകളില്‍ ആഞ്ഞടിച്ചു. ഇതിനിടെ പല ബസ്സുകള്‍ക്കുംനേരെ കല്ലെറിഞ്ഞു. ഒരു ബസ്സിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന യാത്രക്കാരനെ പുറത്തേക്ക് വലിച്ചിറക്കി, യാത്രക്കാരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ ഭാഗത്ത് റോഡാകെ തകര്‍ന്നുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ വളരെ പതുക്കെയാണ് കടന്നുപോകുന്നത്. ഇത് ഇയാള്‍ക്ക് സൗകര്യമായി. ചില ഓട്ടോറിക്ഷകളും ഇയാള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ കൂട്ടംകൂടിയെങ്കിലും കാഴ്ചക്കാരായി നിന്നതേയുള്ളൂ. ഒടുവില്‍ സ്ഥലത്തെത്തിയ പോലീസ്, ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ കുതറി മാറി അലറിവളിച്ചുകൊണ്ട് ബട്ടണുകള്‍ പൊട്ടിച്ച് സ്വന്തം ഉടുപ്പൂരി വലിച്ചെറിഞ്ഞു. ബലം പ്രയോഗിച്ച് പോലീസ് ഇയാളെ വാഹനത്തില്‍ കയറ്റിയെങ്കിലും വാതില്‍ ചവിട്ടിത്തുറന്ന് ഇയാള്‍ പുറത്തിറങ്ങി.

പിന്നീട് ഷാഡോ പോലീസും നാട്ടുകാരും ചേര്‍ന്ന് ആറുമണിയോടെ ഇയാളെ വാഹനത്തില്‍ കയറ്റി ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തെത്തുടര്‍ന്ന് ഏറേനേരം നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടായി.ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസുകാരെ ആക്രമിച്ചതും ഗതാഗതം തടഞ്ഞതുമടക്കമുള്ള കുറ്റങ്ങള്‍ക്ക് ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവാവിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്ക

പിസ വിതരണം ചെയ്യാനെത്തിയ യുവാവ് 23കാരിയെ ബലാല്‍സംഗം ചെയ്തു


മുംബൈ: മുംബൈയില്‍ പിസ വിതരണം ചെയ്യാനെത്തിയ 17കാരന്‍ യുവതിയെ ബലാല്‍സംഗം ചെയ്തു. നിലവിളിച്ച് ആളെ വരുത്താതിരിക്കാന്‍ ഇയാള്‍ യുവതിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചു.  യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

സമീപത്തെ പിസ സെന്ററിലെ പിസ ഡെലിവറി ബോയിയായയുവാവാണ് ആക്രമണം നടത്തിയത്. പിസ ഓര്‍ഡര്‍ ചെയ്ത യുവതിയുടെ വീട്ടിലെത്തി പിസ നല്‍കി തിരിച്ചുപോയ യുവാവ് സോസ് നല്‍കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. വാതില്‍ തുറന്ന ഉടന്‍ യുവതിയെ വായ പൊത്തിപ്പിടിച്ച്  അടുക്കളയിലേക്ക് വലിച്ചിഴച്ച് ബലാല്‍സംഗം ചെയ്തു.

പിന്നീട് ഉച്ചത്തില്‍ നിലവിളിച്ച യുവതിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി. വീണ്ടും നിലവിളിച്ചപ്പോള്‍ കത്തികൊണ്ട് കുത്തിയ ശേഷം ഇയാള്‍ സ്ഥലം വിട്ടു.

നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച യുവതി ഇപ്പോള്‍ അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.

തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

സുന്ദരിയായ വിദ്യാര്‍ത്ഥിനിയുടെ പല പോസുകളിലുള്ള ചിത്രങ്ങള്‍; ആള്‍ത്തിരക്കു കാരണം സര്‍വകലാശാല വെബ്സൈറ്റ് തകര്‍ന്നു

ബെയ്ജിങ്: ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുന്ദരിയായ വിദ്യാര്‍ത്ഥിനിയുടെ മനോഹര ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ ഇരച്ചെത്തിയതിനെ തുടര്‍ന്ന് ചൈനീസ് സര്‍വകലാശാലയുടെ വെബ്സൈറ്റ് തകര്‍ന്നു. ചൈനയിലെ റെന്‍മിന്‍ സര്‍വകലാശാലാ വെബ്സെറ്റാണ് ആരാധകരുടെ ആധിക്യത്തെ തുടര്‍ന്ന് ഡൌണായത്. സര്‍വകലാശാലാ ആര്‍ട്സ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ കാങ് കാങിന്റെ ചിത്രങ്ങളാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സര്‍വകലാശാലാ കാമ്പസില്‍ പല പോസുകളില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ചിത്രങ്ങളില്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമായ മാവോ ഴാന്‍സെങാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സംഭവം ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാര്‍ത്തയായോടെ ലക്ഷക്കണക്കിനാളുകളാണ് ഒരേ സമയം ചിത്രങ്ങള്‍ കാണാനെത്തിയത്. ഇതോടെയാണ് സര്‍വകലാശാലാ വെബ്സൈറ്റ് തകര്‍ന്നത്. വെബ്സൈറ്റ് തുറക്കാന്‍ ശ്രമിച്ചാല്‍ ഇന്റേണല്‍ എറര്‍, സെര്‍വര്‍ കണക്ഷന്‍ ടെര്‍മിനേറ്റഡ് എന്ന വാചകങ്ങളാണ് കാണുക.


സംഭവം വാര്‍ത്തയായതോടെ സര്‍വകലാശാലയ്ക്ക് അനുകൂലമായും എതിരായും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വന്‍ ചര്‍ച്ചയാണ് നടക്കുന്നത്. പ്രശസ്തിക്കു വേണ്ടി വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ ദുരുപയോഗിച്ചെന്നാണ് വിമര്‍ശനം. സാമ്പ്രദായിക രീതികളില്‍നിന്ന് മാറി പുതിയ തരം പദ്ധതികള്‍ ആവിഷ്കരിക്കുന്നത് ഉന്നത വിദ്യാഭ്യആസ മേഖലയ്ക്ക് ഗുണകരമാണെന്നാണ് അനുകൂലമായ പ്രതികരണം.
എന്തായാലും ഒറ്റ ദിവസം കൊണ്ട് താരമായ അവസ്ഥയിലാണ് വിദ്യാര്‍ത്ഥിനിയായ കാങ്.





































തീവണ്ടി ടിക്കറ്റ്: മുഴുവന്‍ റീഫണ്ടും ലഭിക്കാന്‍ 48 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കണം

തീവണ്ടി ടിക്കറ്റ് റദ്ദാക്കുമ്പോള്‍ റീഫണ്ട് തുക ലഭിക്കുന്നതിനുള്ള പുതിയ ചട്ടങ്ങള്‍ ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വരും. അവസാനനിമിഷം ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് ഇനി കൂടുതല്‍ തുക നഷ്ടമാവും. കാര്യങ്ങള്‍ ലളിതമാക്കാനും ക്രമക്കേടുകള്‍ തടയാനുമാണ് പുതിയ നടപടിയെന്നാണ് റെയില്‍വേയുടെ വാദം. റിസര്‍വേഷന്‍ ടിക്കറ്റുകളുടെ കാര്യത്തില്‍ റദ്ദാക്കല്‍ ചാര്‍ജ് കിഴിച്ചുള്ള തുക ലഭിക്കാന്‍ ഇനിമുതല്‍ തീവണ്ടി പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കണം. നിലവില്‍ ഇത് 24 മണിക്കൂറാണ്. തീവണ്ടി പുറപ്പെടുന്നതിന് 48 മണിക്കൂറിനും ആറുമണിക്കൂറിനുമിടയില്‍ റദ്ദാക്കിയാല്‍ യാത്രക്കൂലിയുടെ 25 ശതമാനം റദ്ദാക്കല്‍ ചാര്‍ജായി ഈടാക്കി ബാക്കി തുക ലഭിക്കും. നിലവില്‍ 24 മണിക്കൂറിനും നാല് മണിക്കൂറിനുമിടയില്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ മതിയായിരുന്നു.

തീവണ്ടി പുറപ്പെടുന്നതിന് ആറുമണിക്കൂറിനുള്ളിലോ യഥാര്‍ഥത്തില്‍ വണ്ടി പുറപ്പെട്ട് രണ്ട് മണിക്കൂറിനുള്ളിലോ ടിക്കറ്റ് റദ്ദാക്കിയാല്‍ യാത്രക്കൂലിയുടെ അമ്പത് ശതമാനം റദ്ദാക്കല്‍ ചാര്‍ജായി ഈടാക്കും. തീവണ്ടി പുറപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട് ലഭിക്കില്ല. 48 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഓരോ യാത്രക്കാരന്റെയും പക്കല്‍നിന്ന് റദ്ദാക്കല്‍ ചാര്‍ജായി എ.സി. ഫസ്റ്റ് ക്ലാസിലും എക്‌സിക്യൂട്ടീവ് ക്ലാസിലും 120 രൂപയും ഫസ്റ്റ് ക്ലാസിലും എ.സി. ടു ടയറിലും നൂറുരൂപയും എ.സി. ത്രീ ടയര്‍, ത്രീ ടയര്‍ ഇക്കോണമി, ചെയര്‍ കാര്‍ എന്നിവയില്‍ 90 രൂപയും സ്ലീപ്പര്‍ ക്ലാസില്‍ 60 രൂപയും സെക്കന്‍ഡ് ക്ലാസില്‍ 30 രൂപയും ഈടാക്കും.

വെയ്റ്റിങ് ലിസ്റ്റ്, ആര്‍.എ.സി. ടിക്കറ്റുകള്‍ തീവണ്ടി പുറപ്പെട്ട് മൂന്നുമണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ക്ലറിക്കല്‍ ചാര്‍ജ് കിഴിച്ചുള്ള തുക റീഫണ്ട് ലഭിക്കും. മൂന്നുമണിക്കൂറിന് ശേഷം റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ട് ലഭിക്കില്ല. രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയില്‍ യാത്ര പുറപ്പെടേണ്ട സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ രാവിലെ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി രണ്ടുമണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കാം.

ഇ-ടിക്കറ്റുകളുടെ റീഫണ്ട് വ്യവസ്ഥകളിലും ഈ മാറ്റമുണ്ട്. നിലവില്‍ 45 ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്യുന്നതായാണ് കണക്ക്. ഇ-ടിക്കറ്റുകള്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്യുകയും റദ്ദാക്കുകയുമാവാം. റീഫണ്ട് തുക റദ്ദാക്കല്‍ ചാര്‍ജ് ഈടാക്കിയശേഷം ഇടപാടുകാരന്റെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ഉറപ്പായതും ആര്‍.എ.സി.യിലുള്ളതുമായ ടിക്കറ്റുകളുടെ കാര്യത്തില്‍ റിസര്‍വേഷന് ചാര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ റീഫണ്ടിനായി ഓണ്‍ലൈന്‍ ടി.ഡി.ആര്‍. സമര്‍പ്പിക്കണം. ഉറപ്പായ ടിക്കറ്റിന്റെ കാര്യത്തില്‍ തീവണ്ടി പുറപ്പെട്ട് രണ്ട് മണിക്കൂറിനുള്ളിലും ആര്‍.എ.സി.യുടെ കാര്യത്തില്‍ മൂന്ന് മണിക്കൂറിനുള്ളിലും ഓണ്‍ലൈന്‍ ടി.ഡി.ആര്‍. നല്കിയില്ലെങ്കില്‍ റീഫണ്ട് നഷ്ടമാവും.

ഉറപ്പായ തത്കാല്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട് ലഭിക്കില്ല. വെയ്റ്റിങ് ലിസ്റ്റിലുള്ളതാണെങ്കില്‍ സാധാരണ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടേതുപോലുള്ള റീഫണ്ട് ലഭിക്കും. റിസര്‍വേഷനില്ലാത്ത സാധാരണ ടിക്കറ്റുകളുടെ കാര്യത്തില്‍ ടിക്കറ്റെടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ക്ലറിക്കല്‍ ചാര്‍ജ് കിഴിച്ചുള്ള റീഫണ്ട് ലഭിക്കും. മുന്‍കൂട്ടിയെടുക്കുന്ന ടിക്കറ്റുകളുടെ കാര്യത്തില്‍ യാത്രാദിവസത്തിന്റെ തലേന്ന് രാത്രി 12 മണിവരെ റദ്ദാക്കാം. തീവണ്ടി മൂന്നുമണിക്കൂറില്‍ കൂടുതല്‍ വൈകി ഓടുന്ന സാഹചര്യത്തില്‍ യാത്രചെയ്യാനാകാതെ വന്നാല്‍ റദ്ദാക്കല്‍ ചാര്‍ജ് ഈടാക്കാതെ മുഴുവന്‍ തുകയും തിരികെനല്കും. വണ്ടി യഥാര്‍ഥത്തില്‍ പുറപ്പെടുന്നതിന് മുമ്പ് ടിക്കറ്റ് റദ്ദാക്കണമെന്നുമാത്രം.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന് കാന്തപുരം

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍. സദാചാരം നിലനിര്‍ത്തുന്നതിനും പെണ്‍കുട്ടികള്‍ മറ്റുവഴികള്‍ചിന്തിക്കാതിരിക്കുന്നതിനും ഇത് നല്ലതാണ്. 16 വയസ്സിനുശേഷം നടത്തുന്ന വിവാഹങ്ങള്‍ ശൈശവ വിവാഹമായി കണക്കാക്കാന്‍ കഴിയില്ലെന്നും മറ്റു മതങ്ങള്‍ക്കും ഈ നിലപാട് സ്വീകരിക്കാമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മുസ്‌ലിം സമുദായത്തിലെ ശൈശവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ച് തദ്ദേശഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം.

Wednesday, June 26, 2013

മോഹന്‍ലാലിനെ അവഹേളിക്കുന്ന ഫേസ്ബുക്ക് പേജ് വിവാദമാകുന്നു.

പുതിയ സൗഹൃദങ്ങള്‍ കണ്ടത്തല്‍, നിലവിലുള്ളവയുടെ നിലനിര്‍ത്തല്‍, കൂട്ടായ്‌മയ്‌കള്‍ സൃഷ്‌ടിക്കല്‍, അഭിപ്രായയങ്ങള്‍ പ്രകടിപ്പിക്കല്‍, കലാപരമോ-സാഹിത്യപരമോ ആയ സൃഷ്ടികള്‍ പങ്കുവയ്ക്കല്‍ എന്നിവയൊക്കെയാണ് ഫേസ്ബുക്ക്‌ കൊണ്ടുള്ള സാധാരണ ഉപയോഗങ്ങള്‍ . എങ്കിലും പല ബിസിനസ് സ്ഥാപനങ്ങളും, ബ്രാന്‍ഡുകളും തങ്ങളുടെ ഉത്‌പന്നങ്ങളുടെ പ്രചാരണത്തിനും ഫേസ്ബുക്ക്‌ പോലെയുള്ള മാധ്യമങ്ങള്‍ ഉപയോഗിക്കാറുണ്ട്. സമീപകാലത്ത് സിനിമകളുടെ പ്രചാരണത്തിനും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. വേണ്ടത്ര പ്രചാരണ ലഭിക്കാതെ ബോക്സ് ഓഫീസില്‍ ആദ്യദിനങ്ങളില്‍ വേണ്ടത്ര പ്രേക്ഷക പരിഗണന ലഭിക്കാതെ പോയ പല നല്ല ചിത്രങ്ങള്‍ക്കും നവമാധ്യങ്ങള്‍ പുനജനിയായി മാറിയിട്ടുമുണ്ട്.

ആദ്യകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭൂരിപക്ഷം സെലിബ്രിറ്റികളും നവമാധ്യമങ്ങളില്‍ സജീവവുമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും താരങ്ങളുടെ ഫാന്‍സ്‌ തമ്മിലുള്ള തമ്മിലടിയും കുടിപ്പകയും പലപ്പോഴും നല്ല ചിത്രങ്ങളെ മോശമായി ചിത്രീകരിക്കുന്നതിനും, താരങ്ങളെ വ്യക്തിഹത്യ ചെയ്യുന്നതിനുള്ള വേദിയുമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ചിലപ്പോഴെങ്കിലും മാറാറുണ്ട്.


താരങ്ങളെ അവഹേളിച്ചും, തേജോവധം ചെയ്തുകൊണ്ടുള്ള പേജുകള്‍ ഫേസ്ബുക്കില്‍ അത്ര പുതുമയല്ലെങ്കിലും, മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കുന്ന "Proud To Be A Lalappan HateR" എന്ന പേരിലുള്ള പേജ് സഭ്യതയുടെ സകലസീമകളും ലംഘിക്കുന്നതാണ്. 5000 ത്തോളം ലൈക്കുകളുള്ള പേജില് മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വളരെ മോശമായി രീതിയില്‍ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ മോര്‍ഫ്‌ ചെയ്ത് ചേര്‍ത്തിരിക്കുയാണ് ‍. ചിത്രങ്ങള്‍ക്കൊപ്പം അശ്ലീലപ്രയോഗങ്ങള്‍ നിറഞ്ഞ അടിക്കുറിപ്പുകളും ചേര്‍ത്തിരിക്കുന്നു...

ആ പേജ് ഒന്ന് കണ്ടുനോക്കൂ..... അതേസമയം മമ്മൂട്ടിയുടെ പേരിലും ഇത്തരത്തില്‍ പേജുകള്‍ പ്രചരിക്കുന്നുണ്ട്. We Hate Mammootty എന്ന പേജ് അത്തരത്തിലുള്ള ഒന്നാണ്...


ആ പേജ് ഒന്ന് കണ്ടുനോക്കൂ.....
https://www.facebook.com/wehatezmammootty

കൂട്ടബലാല്‍സംഗം: പത്തുവയസ്സുകാരി മരിച്ചു; 14 തികയാത്ത നാലുപേര്‍ അറസ്റ്റില്‍


മുംബൈ: നവി മുംബൈയില്‍ കൂട്ടബലാല്‍സംഗത്തിനു വിധേയയായ പത്തുവയസ്സുകാരി മരിച്ചു. സംഭവത്തില്‍ പ്രതികളായ നാലു കൌമാരപ്രായക്കാര്‍ അറസ്റ്റിലായി. പതിനാലു വയസില്‍ താഴെയുള്ളവരാണ് അറസ്റ്റിലായത്.
നവി മുംബൈയിലെ ഹനുമാന്‍ നഗറിലുള്ള പത്തു വയസ്സുകാരിയാണ് പ്രായപൂര്‍ത്തിയാവാത്ത കൌമാരക്കാരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ പത്തു ദിവസമായി ആശുപത്രിയില്‍ കഴിഞ്ഞ പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത്.
വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി മൂന്ന് കൌമാരക്കാര്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അവശയായ കുട്ടി വീട്ടിലെത്തി മാതാപിതാക്കള വിവരം അറിയിച്ചു. കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
നേരത്തെ മറ്റൊരു ക,മാരക്കാരനും കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടിയുടെ കൂട്ടുകാരി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ശരിയെന്ന് തെളിയുകയും 13 വയസ്സുള്ള വിദ്യാര്‍തഥി അറസ്റ്റിലാവുകയുമായിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനെ പാസ്പോര്‍ട്ട് ഓഫിസറാക്കിയതു മനുഷ്യക്കടത്തിന് : വിഎസ്


തിരുവനന്തപുരം : മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേഠിന്റെ മരണത്തെക്കുറിച്ചു സമഗ്ര അന്വേഷണം നടക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനനെ മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫിസറായി നിയമിച്ചതു മനുഷ്യക്കടത്തിനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു.

ആയുധ ഇടപാടു കേസില്‍ അബ്ബാസ് സേഠിനെ കസ്റ്റഡിയിലെടുക്കുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഇതു ദുരൂഹതയുണര്‍ത്തുന്നതാണ്. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനെ മലപ്പുറം പാസ്പോര്‍ട്ട് ഓഫിസറായി നിയമിച്ചതു മനുഷ്യക്കടത്തിനു വഴിയൊരുക്കുന്നതിനായാണെന്നും വി.എസ്. ആരോപിച്ചു. ചട്ടങ്ങള്‍ ലംഘിച്ചാണു നിയമനം നടത്തിയിരിക്കുന്നത്. ഇ. അഹമ്മദ് ഇതു  സംബന്ധിച്ചു മറുപടി നല്‍കണം.

പതിനാറും ഇരുപതും വയസുള്ള പെണ്‍കുട്ടികളെ 30 വയസുകാണിച്ചു വിദേശത്തേക്കു കടത്തുകയാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ചു സിബിഐ അന്വേഷണം നടന്നുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാന തിരിച്ചറിയല്‍ രേഖയായ പാസ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്താന്‍ രണ്ടു പാസ്പോര്‍ട്ട് ഓഫിസുകള്‍ക്ക് അധികാരം നല്‍കിയത് ആരാണ്. ലീഗ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും വി.എസ്. ആരോപിച്ചു.

തെറ്റയില്‍ രണ്ടു മൂന്നു ദിവസത്തിനകം രാജിവയ്ക്കുമെന്നു പ്രതീക്ഷ : വി.എസ്.


തിരുവനന്തപുരം : സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ ജോസ് തെറ്റയില്‍ എംഎല്‍എ രാജിവയ്ക്കണോ എന്ന കാര്യത്തില്‍ അദ്ദേഹംതന്നെ ശരിയായ നിലപാടെടുക്കട്ടെയെന്നും രണ്ടോ മൂന്നോ ദിവസത്തിനകം അദ്ദേഹം രാജിവയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സ്ത്രീകളോടു കാണിക്കുന്ന കൊള്ളരുതായ്മ കേരളത്തിലെ ജനങ്ങള്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെറ്റയില്‍ രണ്ടോ മൂന്നോ ദിവസം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണു തന്റെ പ്രതീക്ഷ. തെറ്റയില്‍ ശരിയായ നിലപാടെടുക്കുമെന്ന പ്രതീക്ഷയാണു താന്‍ പുലര്‍ത്തുന്നത്. തെറ്റയില്‍ രാജിവയ്ക്കേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനമെടുത്തിട്ടില്ല. എല്‍ഡിഎഫില്‍ പാര്‍ട്ടികള്‍ക്കു സ്വന്തമായി തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വി.എസ്. പറഞ്ഞു.

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ടു സലിം രാജനെതിരേയുണ്ടായ നടപടി എല്‍ഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ താന്‍ സദാചാര ആക്ഷേപം നടത്തിയിട്ടില്ല. സലിംരാജനെതിരായ ആക്ഷേപം തുറന്നുകാട്ടുകമാത്രമാണു ചെയ്തത്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് നിയമസഭയില്‍ ഒരു വിഷയം ഉന്നയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സാധാരണക്കാരന് ഇത്തരം പ്രതികള്‍ക്കെതിരേ എങ്ങനെ മൊഴി നല്‍കാന്‍ കഴിയും - വി.എസ്. ചോദിച്ചു.

മുഖ്യന്ത്രിയുടെ ദില്ലിയിലെ സഹായിയുടെ സാമ്പത്തിക സ്രോതസുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു വി.എസ്. ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡ് കോപ്റ്റര്‍ അപകടം : മരിച്ചവരില്‍ മലയാളി പൈലറ്റും

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ നാവികസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ചവരില്‍ മലയാളി പൈലറ്റും. ഫ്ളൈറ്റ് ലെഫ്റ്റനന്റ് കെ. പ്രവീണാണു മരിച്ച മലയാളി. ഇദ്ദേഹമടക്കം ഫ്ലൈറ്റിലുണ്ടായിരുന്ന 20 പേരും അപകടത്തില്‍ മരിച്ചു. ഇന്നലെ വൈകിട്ടാണു വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നത്.

ഹെലികോപ്റ്ററില്‍ അഞ്ച് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ സേനയിലെ ഒമ്പതു പേര്‍, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ആറു പേര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. അപകടകാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥയാണു കാരണമായതെന്നു പ്രാഥമിക നിഗമനം. ഹെലികോപ്റ്ററിന്റെ കോക്പിറ്റില്‍നിന്നുള്ള വോയ്സ് റെക്കോര്‍ഡര്‍ കണ്ടെടുത്തു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

സ്വര്‍ണ വില ഇരുപതിനായിരത്തിനു താഴെ


കൊച്ചി : സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. ഇരുപതിനായിരത്തിനു താഴെയായി ഒരു പവന്‍ സ്വര്‍ണത്തിനു വില. ഇന്ന് 440 രൂപ കുറഞ്ഞ് 19,680 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 2,460 രൂപയായി.

കഴിഞ്ഞ 20ന് 20,920 രൂപയിലെത്തിയ സ്വര്‍ണ വില തുടര്‍ച്ചയായ ഇടിവുകള്‍ക്കുശേഷമാണ് ഇരുപതിനായിരത്തിനു താഴെയെത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഭലിക്കുന്നത്.

Tuesday, June 25, 2013

A ആകാംക്ഷക്ക് വിരാമമായി, നേക്കഡ് ആന്റ് എഫ്രൈഡ് റിയാലിറ്റി ഷോ ഇന്ന് മുതല്‍

ഫാസ്റ്റ് ഫുഡും ആധുനിക സൗകര്യങ്ങളോടെയും അമേരിക്കന്‍ നഗരത്തില്‍ ജീവിച്ച പന്ത്രണ്ടുപേരെ കോസ്റ്ററിക്കയിലെയോ, താന്‍സാനിയയിലെയോ കൊടുംവനത്തില്‍ കൊണ്ടുചെന്നാക്കിയാല്‍ എന്തായിരിക്കും സ്ഥിതി?. അതും ഭക്ഷണവും വെള്ളവും മാത്രമല്ല ദേഹത്ത് ഒരു കഷ്ണം തുണിപോലുമില്ലാതെ.

ഇതാണ് ഇന്ന് മുതല്‍ (ജൂണ്‍ 23) ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോകളിലെ ഏറ്റവും പുതിയ പതിപ്പായ നേക്കഡ് ആന്റ് എഫ്രൈഡ് എന്ന പരിപാടിയുടെ ആകെ തുക. തെരഞ്ഞെടുത്ത ആറ് ആണുങ്ങളും ആറ് സ്ത്രീകളുമടങ്ങിയ പന്ത്രണ്ടുപേരെയാണ് ഓരോ ജോഡികളായി 21 ദിവസം വന്യമൃഗങ്ങള്‍ മാത്രമുള്ള കാട്ടില്‍ വിഹരിക്കാന്‍ തുറന്നുവിടുന്നത്. 21 ദിവസത്തെ ഇവരുടെ ഓരോ ചുവടുകളും വിവിധഭാഗങ്ങളില്‍വെച്ചിട്ടുള്ള ഓട്ടോമാറ്റിക്ക് ക്യാമറകള്‍ ഒപ്പിയെടുക്കും. ഇങ്ങനെ അര്‍ഹതയുള്ളവര്‍ അതിജീവിക്കുമെന്ന ആപ്തവാക്യമാണ് ഷോയില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്നില്‍ ചാനല്‍ മുന്നോട്ടുവെക്കുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കാട്ടില്‍ നിവസിച്ചിരുന്ന ആദിമവാസികളുടെ സ്വഭാവത്തില്‍ നിന്ന് സമാന അവസ്ഥയില്‍ എത്തിയാല്‍ ഇന്നത്തെ മോഡേണ്‍ മനുഷ്യന്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് ലോകമെമ്പാടുമുള്ള നിരീക്ഷകര്‍ ഈ ഷോയിലൂടെ അറിയുവാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ആകാംക്ഷയോടെ ഈ ഷോയുടെ പ്രദര്‍ശനത്തിനായി കാത്തിരിക്കുകയാണവര്‍. പുതുമക്ക് വേണ്ടി ഏതറ്റംവരെയും പോകുവാന്‍ തയ്യാറുള്ള റിയാലിറ്റിഷോകളില്‍ നിന്ന് ഈ ഷോയെ വ്യത്യസ്തമാക്കുന്നത് ഈ ഘടകമാണെന്നും പ്രൊഡ്യൂസര്‍ സ്റ്റീവ് റാങ്കിംഗ് പറയുന്നു. കോസ്റ്ററിക്ക, താന്‍സാനിയ എന്നിവിടങ്ങളെ കൂടാതെ മാലിദ്വീപ്, പനാമ, ബോറീനോ,ലൂസിയാനോ എന്നിവിടങ്ങളിലെ കാടുകളിലാണ് മത്സരാര്‍ഥികളെ കൊണ്ടുചെന്നാക്കിയത്. മരവുരി അടക്കമുള്ളവ ഉപയോഗിച്ചുകൊണ്ടുള്ള ഷോയിലെ അംഗങ്ങളുടെ ട്രെയിലര്‍ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

ധനുഷിന്റെ കുടുംബ ജീവിതവും തകര്‍ച്ചയിലേക്ക്


ധനുഷിന്റെ കുടുംബ ജീവിതവും തകര്‍ച്ചയിലേക്ക്
ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ ധനുഷിനെക്കുറിച്ചു മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. ഇദ്ദേഹത്തിന്റെ കുടുംബ ജീവിതം തകര്‍ച്ചയിലേക്കാണു റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമാണു ഇന്നു ധനുഷ് നടത്തിയ പ്രസ്താവന. താന്‍ കുടുംബ ജീവിതത്തില്‍ നല്ലൊരു വ്യക്തിയല്ലെന്നും നല്ലൊരു ഭര്‍ത്താവല്ലെന്നും വ്യക്തമാക്കി. ഭാര്യയുടെ താത്പര്യങ്ങള്‍ താന്‍ നോക്കാറില്ല. സിനിമയും കുടുംബവും രണ്ടാണ്. പ്രണയ സിനിമകളില്‍ താന്‍ അഭിനയിച്ചു ബോക്‌സ് ഓഫിസ് നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ അമ്പേ പരാജയപ്പെട്ടു. തന്റെ ജീവിതത്തോട് ഭാര്യ ഒത്തു പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഗാസ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യയാണു ധനുഷിന്റെ ഭാര്യ.

മഞ്ജു വാര്യരെ കല്യാണ്‍ ജ്യുവലേഴ്സ് ഒഴിവാക്കി?


മഞ്ജു വാര്യരെ കല്യാണ്‍ ജ്യുവലേഴ്സ് ബ്രാന്‍ഡ് അംബാസഡറാക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മഞ്ജുവിനെ അംബാസഡറാക്കുന്നതിനെ ദിലീപ് ശക്തമായി എതിര്‍ത്തതോടെയാണ് മഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള നീക്കം പാളിയതെന്നാണ് അറിയുന്നത്. എന്നാല്‍ ബ്രാന്‍ഡ് അംബാസഡറാവുന്നില്ലെങ്കിലും കല്യാണിന്‍റെ പുതിയ പരസ്യത്തില്‍ അമിതാഭ് ബച്ചനൊപ്പം മഞ്ജു വാര്യരും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപ് കല്യാണ്‍ ജ്യുവലേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസഡറായി തുടരുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. തന്നെ ഉള്‍പ്പെടുത്തിയ ഹോള്‍ഡിംഗുകളും മറ്റ് പരസ്യങ്ങളും ഒരാഴ്ചയ്ക്കകം നീക്കണമെന്ന് കല്യാണ്‍ ജ്യുവലേഴ്സിന് ദിലീപ് കത്തയച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു കത്ത് ദിലീപ് അയച്ചിട്ടേയില്ലെന്നാണ് കല്യാണില്‍ നിന്ന് ലഭിക്കുന്ന വിവരം.

യഥാര്‍ത്ഥത്തില്‍, തങ്ങളുടെ പുതിയ പരസ്യത്തേക്കുറിച്ച് ആലോചിച്ചപ്പോള്‍ കല്യാണ്‍ ജ്യുവലേഴ്സ് അധികൃതര്‍ ദിലീപിനെയും മഞ്ജു വാര്യരെയും വച്ച് പരസ്യം ചെയ്യാനാണ് ആലോചിച്ചത്. എന്നാല്‍ മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ ദിലീപ് തയ്യാറാകാതിരുന്നതിനാല്‍ ആ പരസ്യചിത്രം നടന്നില്ല എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അതിന് ശേഷമാണ് മഞ്ജു വാര്യരെ അമിതാഭ് ബച്ചന്‍റെ മകളായി അവതരിപ്പിക്കുന്ന പുതിയ പരസ്യത്തേക്കുറിച്ച് ആലോചന വന്നത്. ഈ ഓണക്കാലം മുതല്‍ ബിഗ്ബിയും മഞ്ജുവും ഒന്നിക്കുന്ന പരസ്യം ചാനലുകളില്‍ പ്രത്യക്ഷപ്പെടും.

ചിത്രത്തിന് കടപ്പാട് - മഞ്ജുവാര്യര്‍ ഡോട്ട് കോം

വലിയ സൂമുമായി സോണിയുടെ ചെറിയ ക്യാമറ




വിനോദയാത്രയ്ക്കും കല്യാണങ്ങള്‍ക്കുമൊക്കെ പോകുമ്പോള്‍ ആളുകള്‍ കൊണ്ടുനടക്കുന്ന സോപ്പുപെട്ടി പോലെയുള്ള ക്യാമറ കണ്ടിട്ടില്ലേ? വമ്പന്‍ ലെന്‍സുകളോ ഫോക്കസിങ് സംവിധാനങ്ങളോ ഇല്ലാത്ത ഇത്തരം ഓട്ടോഫോക്കസ് ക്യാമറകളെയാണ് 'പോയന്റ് ആന്‍ഡ് ഷൂട്ട്' ക്യാമറകളെന്ന് വിളിക്കുന്നത്. സ്മാര്‍ട്‌ഫോണുകളുടെ വേലിയേറ്റത്തില്‍ ആദ്യം മുങ്ങിപ്പോകുക പോയന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളായിരിക്കും എന്ന് ടെക് പണ്ഡിതര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവചിച്ചതാണ്. മൊബൈല്‍ ഫോണുകളിലെല്ലാം ക്യാമറ വന്നതോടെ ഒറിജിനല്‍ ക്യാമറ വാങ്ങാന്‍ ആള് കുറഞ്ഞുവെന്നത് സത്യം തന്നെ. പ്രൊഫഷനല്‍ ക്യാമറകളെ കിടപിടിക്കുന്ന സംവിധാനങ്ങളോടെയാണ് ഐഫോണ്‍ അഞ്ചും ലൂമിയ 920 യുമൊക്കെ വിപണിയിലെത്തിയിരിക്കുന്നത്.

സ്മാര്‍ട്‌ഫോണുകള്‍ ഓട്ടോഫോക്കസ് ക്യാമറകളെ വിഴുങ്ങുമോയെന്ന ചര്‍ച്ച പൊടിപൊടിക്കുന്നതിനിടയില്‍ പുതിയൊരു ക്യാമറയുമായി രംഗത്ത് വന്നിരിക്കുകയാണ് സോണി. കമ്പനി അവതരിപ്പിച്ച സൈബര്‍ഷോട്ട് ഡിഎസ്‌സി.- ഡബ്ല്യൂ എക്‌സ് 300 ( Cyber-shot DSC-WX300 ) ഇതുവരെ ഇറങ്ങിയവയില്‍ വച്ച് ഏറ്റവും ചെറിയ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയാണ്.

കാഴ്ചയില്‍ ചെറുതാണെങ്കിലും 20 എക്‌സ് സൂമോടുകൂടിയാണ് ഇതിന്റെ വരവ്. കൈവെള്ളയിലൊതുങ്ങുന്ന തരത്തിലുള്ള മൂന്നിഞ്ച് എല്‍സിഡി സ്‌ക്രീനാണിതിലുള്ളത്. ടച്ച്‌സ്‌ക്രീനല്ലാത്തതിനാല്‍ സ്‌ക്രീനിന്റെ വലതുവശത്ത് കണ്‍ട്രോള്‍ ബട്ടനുകള്‍ സ്ഥാപിച്ചിരിക്കുന്നു. കണ്‍ട്രോള്‍ ബട്ടനുകളുടെ താഴെ മെമ്മറി കാര്‍ഡ് സ്‌ലോട്ടും എച്ച്.ഡി.എം.ഐ. പോര്‍ട്ടും സ്ഥാപിച്ചിരിക്കുന്നു. അതേഭാഗത്ത് തന്നെ ഡാറ്റ ട്രാന്‍സ്ഫറിങിനായി മള്‍ട്ടിഫങ്ഷന്‍ മൈക്രോ-യു.എസ്.ബി. പോര്‍ട്ടുമുണ്ട്. ക്യാമറയുടെ മുന്‍വശത്താണ് ബില്‍ട്ട് ഇന്‍ ഫ്ലാഷും മൈക്രോഫോണുമുള്ളത്.


എല്ലാ പോയന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളെയും പോലെ ഇതില്‍ മാന്വല്‍ കണ്‍ട്രോള്‍ സംവിധാനമില്ല. എട്ട് പ്രീസെറ്റ് മോഡുകള്‍ കൊണ്ടുവേണം ചിത്രങ്ങളെടുക്കാന്‍. സീന്‍ മോഡ്, ബാക്ക്ഗ്രൗണ്ട് ഡീഫോക്കസ് മോഡ്, മൂവി ഷൂട്ടിങ് മോഡ്, ത്രിഡി മോഡ് എന്നിങ്ങനെ പോകുന്നു പ്രീ-സെറ്റ് മോഡുകള്‍. മികച്ച രീതിയിലുള്ള പനോരമ ചിത്രങ്ങളെടുക്കാന്‍ പനോരമ മോഡും ഉണ്ട്.

ബില്‍ട്ട് ഇന്‍ വൈഫൈ സംവിധാനത്തോടെയാണ് സൈബര്‍ഷോട്ട് ഡബ്ല്യുഎക്‌സ് 300 ന്റെ വരവ്. ക്യാമറയെ ടാബ്‌ലറ്റുമായോ സ്മാര്‍ട്‌ഫോണുമായോ കണക്ട് ചെയ്യാന്‍ ഇത് സഹായിക്കുന്നു. സ്മാര്‍ട്‌ഫോണിലെ ഡിസ്‌പ്ലേ ക്യാമറയുടെ വ്യൂഫൈന്‍ഡറാക്കി മാറ്റി ചിത്രങ്ങളെടുക്കാമെന്നതാണ് ഇതുകൊണ്ടുളള പ്രധാനനേട്ടം. സ്വന്തം ഫോട്ടോയെടുക്കണമെങ്കില്‍ ക്യാമറ ഒരിടത്ത് സ്ഥാപിച്ച് മുന്നില്‍ പോയി നിന്ന് കൈയിലുളള സ്മാര്‍ട്‌ഫോണില്‍ ക്ലിക്കിയാല്‍ മതിയെന്നര്‍ഥം. ക്യാമറയിലെടുത്ത ചിത്രങ്ങള്‍ ഞൊടിയിടിയില്‍ കമ്പ്യൂട്ടറിലേക്കോ ടാബ്‌ലറ്റിലേക്കോ മാറ്റാനും വൈഫൈ ഉപകരിക്കും.

സോണിയുടെ തന്നെ എക്‌സ്‌മോര്‍ 18.2 മെഗാപിക്‌സല്‍ സിമോസ് സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ ഹൈഡെഫനിഷന്‍ വീഡിയോ ചിത്രീകരിക്കാന്‍ ശേഷിയുളള വീഡിയോ മോഡും ക്യാമറയിലുണ്ട്.


ക്യാമറയുടെ ആകെ ഭാരം 166 ഗ്രാമാണ്. അതുകൊണ്ട് തന്നെ തീരെ ചെറുതും ഘനം കുറഞ്ഞതുമായ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തം. എന്നാല്‍ പോലും തുടര്‍ച്ചയായി 300 ചിത്രങ്ങള്‍ വരെയെടുക്കാന്‍ ബാറ്ററി സഹയിക്കും. യു.എസ്.ബി. പോര്‍ട്ടുളളതിനാല്‍ കമ്പ്യൂട്ടറില്‍ നിന്നും ക്യാമറ ചാര്‍ജ് ചെയ്യാനാവും.

ഫുള്‍ സൂമില്‍ ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ക്യാമറ സ്‌ലോ ആകുന്നു എന്നതാണ് സൈബര്‍ഷോട്ട് ഡബ്ല്യുഎക്‌സ് 300 ന്റെ പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടാനുള്ളത്. മാക്രോ മോഡില്ലാത്തതിനാല്‍ ക്ലോസപ്പിലെടുക്കുന്ന ചിത്രങ്ങള്‍ക്ക് മിഴിവ് കുറയുമെന്നതും പ്രശ്‌നമാണ്. പക്ഷേ 20 എക്‌സ് സൂമുളളതും സോണിയുടെ ബ്രാന്‍ഡ് നാമവും ഈ ക്യാമറയുടെ മൂല്യം വര്‍ധിപ്പിക്കുന്നു. 19,990 രൂപയ്ക്കാണിത് ഇന്ത്യയില്‍ വില്‍ക്കുക.

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 8 പേര്‍ മരിച്ചു

 
 
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. അഞ്ചു വ്യോമസേന അംഗങ്ങളും മൂന്ന് തീര്‍ത്ഥാടകരുമാണ് മരിച്ചത്.

വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് ഗൗരീകുണ്ഡിനു സമീപം അപകടത്തില്‍പ്പെട്ടത്. കേദാര്‍നാഥില്‍നിന്ന് തീര്‍ത്ഥാടകരുമായി തിരിച്ചുവരുമ്പോഴാണ് അപകടം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. കാലാവസ്ഥ മോശമായിട്ടും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.

വ്യഭിചാരത്തില്‍ മുങ്ങിയ കേരള രാഷ്ട്രീയം


വ്യഭിചാരത്തില്‍ മുങ്ങിയ കേരള രാഷ്ട്രീയം

തിരുവനന്തപുരം: എ ടി ജോര്‍ജ് എംഎല്‍എക്കെതിരെ ലൈംഗികാരോപണം. പാറശ്ശാല സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഡിജിപിക്കും സ്ത്രീ പരാതി നല്‍കി.

എംഎല്‍എയുടെ അയല്‍വാസിയായ സ്ത്രീയാണ് പരാതിക്കാരി. വര്‍ഷങ്ങളായി എ ടി ജോര്‍ജ് പല പ്രലോഭനങ്ങളും നല്‍കി പലയിടത്തും വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. തുടക്കത്തില്‍ പേടിച്ച് പരാതി കൊടുത്തില്ലെന്നും പിന്നീട് പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. മുമ്പ് വനിതാകമ്മിഷനെയും സമീപിച്ചിരുന്നു. എന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് തുടര്‍ന്ന് പരാതി പിന്‍വലിച്ചുവെന്നും ഇവര്‍ പറയുന്നു. തന്നില്‍ നിന്ന് പലപ്പോഴായി വാങ്ങിയ പണവും ഇതിനെ തിരിച്ചുതന്നതായും ഇവര്‍ പറഞ്ഞു. പരാതി കൊടുത്തതിന്റെ പേരില്‍ തന്റെ മകളെ എംഎല്‍എ കള്ളക്കേസില്‍ കുടുക്കിയെന്നും സ്ത്രീ ആരോപിച്ചു. അതേസമയം എ ടി ജോര്‍ജ് എംഎല്‍എ ആരോപണങ്ങളെല്ലാം നിഷേധിച്ചു. തെരഞ്ഞെടുപ്പ് സമയത്തും ഈ സ്ത്രീ പരാതിയുമായി രംഗത്തെത്തിയതാണെന്നും എ ടി ജോര്‍ജ് പറഞ്ഞു

ഒരു കൂട് ബിസ്‌കറ്റിനു 200 രൂപ, കുപ്പി വെള്ളത്തിനു നൂറു രൂപ

ഒരു കൂട് ബിസ്‌കറ്റിനു 200 രൂപ, കുപ്പി വെള്ളത്തിനു നൂറു രൂപ
ഡെറാഡൂണ്‍: ഭക്ഷണവും വെള്ളവും കിട്ടാതെ കേദാര്‍നാഥില്‍ നാലു ദിവസം കുടുങ്ങിയ ബിഹാര്‍ മുന്‍മന്ത്രിക്ക് അഞ്ചു രൂപയുടെ ഒരു കൂട് ബിസ്‌കറ്റിനു നല്‍കേണ്ടി വന്ന വില 200 രൂപ. ഒരു കുപ്പി വെള്ളത്തിന് 100 രൂപ. പ്രളയവും മേഘപാതവും ഹിമാലയന്‍ താഴ്വരയെ തുടച്ചുനീക്കിയിട്ട് ഒമ്പതു ദിവസം പിന്നിടുമ്പോള്‍ തീര്‍ഥാടന കേന്ദ്രങ്ങളിലെ കാഴ്ചകള്‍ ഹൃദയഭേദകം. കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കു സമീപമാണ് ദുരിതബാധിതര്‍ രക്ഷാപ്രവര്‍ത്തകരെ കാത്തു കഴിയുന്നത്. ഒരു നേരം ഭക്ഷണം കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍. ഇവിടെയുള്ള കച്ചവടക്കാരാകട്ടെ ഇല്ലായ്മ തിരിച്ചറിഞ്ഞ് ഭക്ഷണത്തിനും വെള്ളത്തിനും ഈടാക്കുന്നത് തീവില.

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള നൂതന്‍ ശുക്ലയ്ക്കും അഞ്ചു പേരടങ്ങുന്ന സംഘത്തിനും ഒരു നേരം ഊണു കഴിക്കാന്‍ വേണ്ടിവന്നത് 5,000 രൂപ. ഗംഗോത്രിയില്‍ നിന്നു മടങ്ങുമ്പോഴാണ് ഹരിയാനയിലെ കൈതള്‍ സ്വദേശി ജയ്പാല്‍ അപകടത്തില്‍പ്പെട്ടത്. നാലു ദിവസം ഭക്ഷണമോ വെള്ളമോ കിട്ടിയില്ല. ബസിനകത്ത് അടച്ചിരിക്കേണ്ടി വന്നു. മരണസംഖ്യ സര്‍ക്കാര്‍ പറയുന്ന കണക്കുകളെക്കാള്‍ ഏറെ ഉയരെയെന്ന് ഡെറാഡൂണിലെ ജോളിഗ്രാന്റ് വിമാനത്താവളത്തില്‍ എത്തിയ ജയ്പാല്‍ പറയുന്നു.

കുടുംബാംഗങ്ങള്‍ക്കൊപ്പം ചാര്‍ധാം യാത്ര നടത്തുമ്പോഴാണ് ബിഹാര്‍ മുന്‍ മന്ത്രി അശ്വനികുമാര്‍ ചൗബെ ദുരന്തത്തില്‍പ്പെട്ടത്. ഇതുപോലൊരു ഭീകരത ജീവിതത്തില്‍ നേരിട്ടിട്ടില്ലെന്ന് ചൗബെ. ''മൃതദേഹങ്ങളുടെ നീണ്ട നിരയായിരുന്നു മുന്നില്‍. ഉറ്റവരുടെ മൃതദേഹം ഉപേക്ഷിച്ചുപോകാന്‍ മനസുവരാതെ കരയുന്നവര്‍...മറ്റൊരു നിവൃത്തിയുമില്ലാത്തതിനാല്‍ ബന്ധുക്കളുടെ സംസ്‌കാരം അവിടെത്തന്നെ നടത്തി മടങ്ങുന്നവര്‍... ഇനിയൊരിക്കലും കാണാനിട വരരുത് ഇങ്ങനെയൊരു കാഴ്ച'' ചൗബെ പറയുന്നു.

കാണാതായ ബന്ധുക്കലുടെ ഫോട്ടൊകളുമായി ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓടുകയാണ് ഡെറാഡൂണിലെത്തിയവര്‍. അപകടത്തില്‍പ്പെട്ടവരെക്കുറിച്ച് വിവരം നല്‍കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നു.

''എട്ടു ദിവസമായി എന്റെ മക്കള്‍ ഭക്ഷണവും വെള്ളവുമില്ലാതെ എന്നെ ഫോണില്‍ വിളിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരെ ഒന്നും ചെയ്തില്ല. ഇവിടെ വിദേശികളെ രക്ഷിക്കുന്നതിനാണ് മുന്‍ഗണന. ഇന്ത്യക്കാരുടെ ജീവനു വിലയില്ല'' ഒരു തീര്‍ഥാടകന്‍ പറഞ്ഞു.

ഭീതിയും നിരാശയുമാണ് തീര്‍ഥാടന കേന്ദ്രങ്ങളിലിപ്പോള്‍ നിറയുന്നതത്രെ. ഗൗരികുണ്ഡില്‍ 2,500 പേരാണ് ഒമ്പതു ദിവസമായി കുടുങ്ങിക്കിടക്കുന്നത്. റോഡ് പൂര്‍ണമായും ഒലിച്ചുപോയി. സൈനിക ഹെലികോപ്റ്ററില്‍ ഒരു തവണ 1015 പേരെ മാത്രമേ രക്ഷിക്കാനാവൂ. സര്‍ക്കാര്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ നിയോഗിക്കുക മാത്രമാണു പോംവഴി. എന്നാല്‍, ഇപ്പോള്‍ത്തന്നെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സൈന്യത്തിന് ഇതിലപ്പുറം എന്തു ചെയ്യാനാവും എന്നതാണു ചോദ്യം.

ഉത്തരഖണ്ഡ് ദുരന്തത്തിനു കാരണം മനുഷ്യന്റെ ചെയ്തികള്‍



ഉത്തരഖണ്ഡ് ദുരന്തത്തിനു കാരണം മനുഷ്യന്റെ ചെയ്തികള്‍
ഡെറാഡൂണ്‍: ഉത്തരഖണ്ഡിലെ ദുരന്തം സൃഷ്ടിച്ചത് മനുഷ്യനോ പ്രകൃതിയോ? രക്ഷാപ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നില്‍ക്കുമ്പോള്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ് ദേശീയ തലസ്ഥാനത്ത്. ഹിമാലയന്‍ മേഖലയിലെ അനിയന്ത്രിത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ദുരന്തമുണ്ടാക്കിയതെന്നു പരിസ്ഥിതി വാദികളും അല്ലെന്നു സര്‍ക്കാരുകളും ആവര്‍ത്തിക്കുന്നതിനിടെ ദുരന്തം മനുഷ്യസൃഷ്ടമെന്ന വാദവുമുയര്‍ത്തി ദേശീയ ദുരന്തനിവാരണ അഥോറിറ്റി (എന്‍ഡിഎംഎ)യും രംഗത്തെത്തി.

ഉത്തരഖണ്ഡിലുണ്ടായതു പ്രകൃതി ദുരന്തമാണ്. പക്ഷേ, അതിന്റെ ആഘാതം വര്‍ധിപ്പിക്കുന്നതില്‍ പരിസ്ഥിതിക്കു യോജിക്കാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും പങ്കുണ്ട്. വെള്ളപ്പൊക്ക സാധ്യതാ മേഖലയില്‍ ഹോട്ടല്‍ കെട്ടിപ്പൊക്കുകയും ദുരന്തമുണ്ടാകുമ്പോള്‍ നിലവിളിക്കുകയും ചെയ്തിട്ടു കാര്യമില്ല എന്‍ഡിഎംഎ വൈസ് ചെയര്‍മാന്‍ എം. ശശിധര്‍ റെഡ്ഡി പറയുന്നു.

നദീതീരങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തേണ്ട പ്രാഥമിക മുന്‍കരുതലുകളെക്കുറിച്ചു ഞങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഇക്കാരത്തില്‍ നടപടിയെടുക്കേണ്ടതു സംസ്ഥാനങ്ങളാണ്. ഉത്തരഖണ്ഡിന്റെ പുനര്‍നിര്‍മാണത്തിലെങ്കിലും ഇത്തരംകാര്യങ്ങള്‍ പരിഗണിക്കണമെന്നും റെഡ്ഡി.

എന്നാല്‍, നിര്‍മാണപ്രവര്‍ത്തനങ്ങളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നാണു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട്. വര്‍ധിച്ചുവരുന്ന തീര്‍ഥാടകത്തിരക്ക് പരിഗണിക്കുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. മുന്‍കരുതലുകള്‍ക്ക് പരിധിയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍. അപ്രതീക്ഷിതമായി മഞ്ഞുമല പൊട്ടിപ്പിളര്‍ന്നതാണ് വന്‍ ദുരന്തത്തിനിടയാക്കിയതെന്ന് ഉത്തരഖണ്ഡ് സര്‍ക്കാര്‍ പറയുന്നു.

മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് മുഖ്യമന്ത്രി വിജയ് ബഹുഗുണയും വാദിക്കുന്നു. പരിസ്ഥിതി ലോല മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംരക്ഷിത വനമേഖലകളില്‍പ്പോലും പ്രളയവും മണ്ണിടിച്ചിലും പതിവെന്നും മുഖ്യമന്ത്രി. ഏറെ വിവാദമുയര്‍ത്തിയ തെഹ്രി ഡാമുള്‍പ്പെടെ അണക്കെട്ടുകളാണ് ഉത്തര്‍പ്രദേശും ഡല്‍ഹിയുമടക്കം സംസ്ഥാനങ്ങല്‍ വെള്ളപ്പൊക്ക സാധ്യത തടഞ്ഞതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ അഭിപ്രായം.

എന്നാല്‍, ഇനിയെങ്കിലും മനുഷ്യന്‍ പഠിച്ചില്ലെങ്കില്‍ കൂടുതല്‍ ദുരന്തങ്ങളുണ്ടാകുമെന്ന് തെഹ്രി അണക്കെട്ടിനെതിരേ ദീര്‍ഘകാല സമരം നയിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ മുന്നറിയിപ്പ്. ഹിമാലയന്‍ പര്‍വതങ്ങളില്‍ വാല്‍നട്ട് മരങ്ങള്‍ നട്ടുപിടിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം.

വാല്‍നട്ടിന്റെ ഇലകള്‍ വിസ്താരമുള്ളതാണ്. ഇവയ്ക്കു വെള്ളം സംഭരിച്ചുവയ്ക്കാന്‍ പ്രത്യേക കഴിവുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇവിടെയുള്ളത് ബ്രിട്ടിഷുകാര്‍ നട്ട പൈന്‍ മരങ്ങളാണ്. അവയ്ക്ക് വെള്ളം പിടിച്ചുവയ്ക്കാന്‍ ശേഷിയില്ലാത്തതിനാലാണ് പ്രളയങ്ങളുണ്ടാകുന്നത് ബഹുഗുണ പറയുന്നു.

പരസ്പരം കുറ്റപ്പെടുത്തുകയല്ല, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരെ സജ്ജരാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ഹിമാലയന്‍ എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ആന്‍ഡ് കണ്‍സര്‍വേഷന്‍ ഓര്‍ഗനൈസേഷന്‍ (ഹെസ്‌കോ) സ്ഥാപക പ്രസിഡന്റ് ഡോ. അനില്‍ ജോഷി. ഡല്‍ഹിയിലോ മറ്റെവിടെയെങ്കിലുമോ എസി മുറിയിലിരുന്നല്ല തന്ത്രങ്ങള്‍ മെനയേണ്ടതെന്നും അദ്ദേഹം.

ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പരിസ്ഥിതി സംരക്ഷണത്തെ അവഗണിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്ന് നേരത്തേ വിവിധ സംഘടനകള്‍ ആരോപിച്ചിരുന്നു. അതിനിടെ, ദുരന്തം മുന്‍കൂട്ടി പ്രവചിക്കാനോ വേണ്ട മുന്‍കരുതലുകളെടുക്കാനോ എന്‍ഡിഎംഎയ്‌ക്കോ കഴിഞ്ഞില്ലെന്ന ആരോപണവുമുയരുന്നുണ്ട്. എന്നാല്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത മഴ പെയ്യുമെന്നു മാത്രമാണു മുന്നറിയിപ്പു നല്‍കിയതെന്ന് എന്‍ഡിഎംഎയുടെ വിശദീകരണം. മലവെള്ളപ്പാച്ചിലുണ്ടാകുമെന്ന് കരുതിയില്ല. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ മുന്നറിയിപ്പിനു സംവിധാനം വികസിപ്പിക്കുമെന്നും എന്‍ഡിഎംഎ പറയുന്നു.

സുനാമി മുന്നറിയിപ്പു നല്‍കുന്ന സംവിധാനം 30 മാസം കൊണ്ടാണ് വികസിപ്പിച്ചത്. 2005 ഡിസംബറിലാണ് എന്‍ഡിഎംഎ സ്ഥാപിച്ചത്. 2001ല്‍ ഗുജറാത്തിനെ തകര്‍ത്ത ഭൂകമ്പത്തിനുശേഷമാണ് എന്‍ഡിഎംഎ സ്ഥാപിക്കാന്‍ ആലോചന തുടങ്ങിയത്. 2004 സുനാമിക്കുശേഷം നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു

രാജ്യത്ത് ഇനി കുടിവെള്ളം സൗജന്യമായി ലഭിക്കില്ല, നദിയില്‍ ഇറങ്ങാന്‍ സര്‍ക്കാരിന്റെ അനുവാദം വേണം


ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്കു വെള്ളം കുടിച്ചു പോലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായി. ഇനി വെള്ളത്തിനും വില നല്‍കണം. ഇനി മുതല്‍ കുടിവെള്ളം സൗജന്യമായി ലഭിക്കില്ല. മറ്റ് ഗാര്‍ഹികാവശ്യങ്ങള്‍, കൃഷി, വ്യവസായം എന്നിവയ്ക്കുള്ള വെള്ളത്തിനും പണം എണ്ണിക്കൊടുക്കണം. ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന അളവില്‍ കൂടുതല്‍ വെള്ളമെടുക്കുന്ന കര്‍ഷകരില്‍നിന്ന് സാധാരണയില്‍ കൂടുതല്‍ വൈദ്യുതിനിരക്ക് ഈടാക്കും. ഒരാള്‍ക്ക് പ്രതിദിനം ഏറ്റവും കുറഞ്ഞത് 25 ലിറ്റര്‍ വെള്ളമെങ്കിലും ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കുന്ന നിയമം അതിന് വില ഈടാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നഗരങ്ങളില്‍ സബ്‌സിഡി തുക സര്‍ക്കാര്‍ നല്‍കണം. പക്ഷേ, ഇവരും പണം കൊടുക്കണം. ദേശീയ ജല ചട്ടക്കൂട് ബില്‍(2013) എന്ന നിയമത്തിന്റെ കരടിലാണ് ഈ നിര്‍ദേശങ്ങള്‍. നിയമത്തിന്റെ കരട് ജലവിഭവ മന്ത്രാലയം പ്രസിദ്ധീകരിച്ചു. കരട് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം സമര്‍പ്പിക്കാം. ജൂലൈ 31നു മുമ്പ് അയക്കണമെന്നു മാത്രം. കുടിവെള്ളത്തിനു പുറമെ വീടുകളില്‍ മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളം, കൃഷി, വ്യവസായം എന്നീ ആവശ്യങ്ങള്‍ക്കുള്ള വെള്ളം എന്നിവയ്ക്ക് പ്രത്യേക ഗുണനിലവാരം നിശ്ചയിച്ച് വ്യത്യസ്ത നിരക്ക് ഈടാക്കാന്‍ കരട് നിയമം വ്യവസ്ഥചെയ്യുന്നു. കുളിക്കാനും അടുക്കളയിലും ഉപയോഗിക്കുന്ന വെള്ളം ഒഴുക്കിക്കളയാതെ കക്കൂസില്‍ ഫ്‌ളഷ് ചെയ്യാനായി പുനരുപയോഗിക്കണം. ഡല്‍ഹിയില്‍ കുടിവെള്ളം പൂര്‍ണമായും വാണിജ്യവല്‍ക്കരിക്കപ്പെട്ട റസിഡന്‍ഷ്യല്‍ കോളനികളില്‍ ഈ സംവിധാനമുണ്ട്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ്, ഗുണനിലവാരം, വിതരണ സംവിധാനത്തിന്റെ സാമ്പത്തികമായ നിലനില്‍പ്പ് എന്നിവ കണക്കാക്കി കാലാകാലം നിരക്ക് പുനര്‍നിര്‍ണയിക്കാന്‍ വൈദ്യുതി റഗുലേറ്ററി അഥോറിറ്റി മാതൃകയില്‍ എല്ലാ സംസ്ഥാനങ്ങളും ജല നിയന്ത്രണ അഥോറിറ്റി രൂപീകരിക്കണം. കുടിവെള്ളം, മലിനജല നിര്‍മാര്‍ജനം എന്നിവയ്ക്കുള്ള നിരക്കുകള്‍ സംയോജിപ്പിക്കണം. ശുചീകരണത്തിനുള്ള വെള്ളത്തിന്റെ നിരക്ക് കുടിവെള്ളത്തിന്റെ നിരക്കില്‍നിന്ന് വ്യത്യസ്തമാകണം. ജലവിതരണത്തിനുള്ള പശ്ചാത്തലസൗകര്യ പദ്ധതികള്‍ ഒരു കാരണവശാലും നഷ്ടത്തില്‍ പ്രവര്‍ത്തിക്കരുത്. അതിനായി ആവശ്യമായ നിരക്ക് കാലാകാലം പരിഷ്‌കരിക്കണം. ജലവിതരണ സംവിധാനം കോര്‍പറേറ്റുവല്‍ക്കരിക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യാം. ജനങ്ങള്‍ക്ക് വെള്ളത്തിന്‍മേലുള്ള അവകാശം ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുന്നു. എന്നാല്‍ പണം കൊടുത്താല്‍മാത്രം കിട്ടുന്നതായിരിക്കും ഈ അവകാശം. ഓരോ സംസ്ഥാനവും നിര്‍ദേശിക്കുന്നതില്‍ കൂടുതല്‍ ഭൂഗര്‍ഭജലം ഉപയോഗിക്കുന്ന കര്‍ഷകരില്‍നിന്ന് കൂടുതല്‍ വൈദ്യുതിനിരക്ക് ഈടാക്കണം. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പമ്പിങ്ങിന് വ്യത്യസ്ത വൈദ്യുതി ഫീഡറും പരിഗണിക്കും. നദികള്‍ തുടങ്ങിയ ഉപരിതല ജലസ്രോതസ്സുകളും പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും. ഇവയില്‍ ജനങ്ങള്‍ക്ക് ഇതുവരെയുണ്ടായിരുന്ന സ്വതന്ത്രമായ പ്രവേശനാനുവാദം നിയന്ത്രിക്കപ്പെടും. അന്തര്‍ സംസ്ഥാന നദീജല ഉപയോഗവും പരിപാലനവും സംബന്ധിച്ച് പുതിയ സംവിധാനത്തിനും നിര്‍ദേശമുണ്ട്.

Saturday, June 22, 2013

നാളെവരെ കനത്ത മഴ: പിന്നില്‍ 'ബെബിന്‍ക'

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍24 വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഫിലിപ്പൈന്‍സിന്റെ പടിഞ്ഞാറന്‍ തീരത്ത് തെക്കന്‍ ചൈനാക്കടലില്‍ രൂപപ്പെട്ട ചുഴലിക്കൊടുങ്കാറ്റിന്റെ സാന്നിദ്ധ്യമാണ് കാലവര്‍ഷത്തെ ഇത്രയും ശക്തമാക്കിയത്. 'ബെബിന്‍ക' എന്നാണ് ഈ ചുഴലിക്കൊടുങ്കാറ്റിന് ലോക കാലാവസ്ഥാ സംഘടന നല്‍കിയിരിക്കുന്ന പേര്.

ബെബിന്‍ക കാരണം മണ്‍സൂണ്‍ കാറ്റിന് ശക്തി കൂടുമെന്നതിനാല്‍ കേരളത്തില്‍ പല സ്ഥലത്തും ഏഴുസെന്റീമീറ്ററിനും അതിന് മുകളിലും മഴ ലഭിക്കാനാണ് സാധ്യത. ഇതിനുശേഷം മഴ കുറയാം. 27 മുതല്‍ കാലവര്‍ഷം ദുര്‍ബലമാകാനുള്ള സാധ്യതയാണ് കാണുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. സന്തോഷ് പറഞ്ഞു.

ബെബിന്‍ക ചുഴലിക്കൊടുങ്കാറ്റ് പടിഞ്ഞാറേയ്ക്കാണ് നീങ്ങുന്നത്. ഞായറാഴ്ചയോടെ ഇത് വിയറ്റ്‌നാം തീരം കടക്കുമെന്നാണ് കരുതുന്നത്. ഭൂമധ്യരേഖ കടന്നുവരുന്ന മണ്‍സൂണ്‍ കാറ്റിനെ ശക്തമാക്കുന്നതാണ് ചുഴലിക്കാറ്റിന്റെ ഈ സഞ്ചാരം.

ഇതിനുപുറമെ, മഴ ശക്തിപ്പെടാന്‍ വേറെയും അനുകൂല ഘടകങ്ങളുണ്ട്. ഒറീസാതീരത്തിനടുത്ത് വൈകാതെ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. മഡഗാസ്‌കറിനു സമീപം ഉന്നതമര്‍ദ മേഖലയും നിലവിലുണ്ട്.

ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ജൂണ്‍ 19 വരെ കേരളം ഉള്‍പ്പെടുന്ന തെക്കന്‍മേഖലയില്‍ 53 ശതമാനം അധികം മഴ ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രം ഇത് ഇപ്പോള്‍ എഴുപത് ശതമാനത്തിലേറെയാണ്. പ്രളയത്തിലായ ഹിമാലയന്‍ മേഖലയില്‍ കഴിഞ്ഞയാഴ്ച മാത്രം നാലിരട്ടി മഴയാണ് പെയ്തത്.