ADS

Wednesday, June 26, 2013

കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനെ പാസ്പോര്‍ട്ട് ഓഫിസറാക്കിയതു മനുഷ്യക്കടത്തിന് : വിഎസ്


തിരുവനന്തപുരം : മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേഠിന്റെ മരണത്തെക്കുറിച്ചു സമഗ്ര അന്വേഷണം നടക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനനെ മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫിസറായി നിയമിച്ചതു മനുഷ്യക്കടത്തിനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു.

ആയുധ ഇടപാടു കേസില്‍ അബ്ബാസ് സേഠിനെ കസ്റ്റഡിയിലെടുക്കുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഇതു ദുരൂഹതയുണര്‍ത്തുന്നതാണ്. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനെ മലപ്പുറം പാസ്പോര്‍ട്ട് ഓഫിസറായി നിയമിച്ചതു മനുഷ്യക്കടത്തിനു വഴിയൊരുക്കുന്നതിനായാണെന്നും വി.എസ്. ആരോപിച്ചു. ചട്ടങ്ങള്‍ ലംഘിച്ചാണു നിയമനം നടത്തിയിരിക്കുന്നത്. ഇ. അഹമ്മദ് ഇതു  സംബന്ധിച്ചു മറുപടി നല്‍കണം.

പതിനാറും ഇരുപതും വയസുള്ള പെണ്‍കുട്ടികളെ 30 വയസുകാണിച്ചു വിദേശത്തേക്കു കടത്തുകയാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ചു സിബിഐ അന്വേഷണം നടന്നുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാന തിരിച്ചറിയല്‍ രേഖയായ പാസ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്താന്‍ രണ്ടു പാസ്പോര്‍ട്ട് ഓഫിസുകള്‍ക്ക് അധികാരം നല്‍കിയത് ആരാണ്. ലീഗ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും വി.എസ്. ആരോപിച്ചു.

No comments:

Post a Comment