ADS

Monday, August 5, 2013

ആയിരങ്ങള്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം നടത്തി


തിരുവനന്തപുരം: കനത്തമഴയെ അവഗണിച്ച് സംസ്ഥാനത്തൊട്ടാകെ ആയിരക്കണത്തിന് വിശ്വാസികള്‍ കര്‍ക്കടക വാവുബലിതര്‍പ്പണം നടത്തി. ചരിത്രപ്രസിദ്ധമായ ആലുവാക്ഷേത്രവും പരിസരവും മണപ്പുറവും മലവെള്ളത്തില്‍ മുങ്ങിയിട്ടും രാവിലെ തന്നെ നൂറുകണക്കിന് ആള്‍ക്കാര്‍ ചടങ്ങിനായി എത്തി. താത്കാലിക ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെയാണ് വെള്ളമെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഓഡിറ്റോറിയം ഉള്‍പ്പെടെ ഏക്കര്‍ കണക്കിന് മണല്‍പ്പരപ്പ് ഇപ്പോഴും വെള്ളത്തിലാണ്.

വെള്ളം കയറിക്കിടക്കുന്ന ഭാഗത്തോടു ചേര്‍ന്ന് തന്നെയാണ് ഭക്തര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമൊരുക്കിയത്. തോട്ടയ്ക്കാട്ടുകര മുതല്‍ മണപ്പുറം ആല്‍ത്തറ വരെയുള്ള റോഡിന്റെ ഭാഗമാണ് ഇതിനായി ഉപയോഗിച്ചത്. മുന്‍കരുതലായി മണപ്പുറത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

തിരുവനന്തപുരം ജില്ലയില്‍ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം, വര്‍ക്കല ജനാര്‍ദ്ദനസ്വാമിക്ഷേത്രം, കന്യാകുമാരി ത്രിവേണി സംഗമം, ശംഖുംമുഖം, കുഴിത്തുറ താമ്രപര്‍ണി, അരുവിക്കര, നെയ്യാര്‍ , വെള്ളായണി തൃക്കുളങ്ങര വിഷ്ണുക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രത്തില്‍ ശിവക്ഷേത്രം, കൈമനം അമൃതാനന്ദമയീമഠം, പൂവാര്‍ പൊഴിക്കര തുടങ്ങിയ ക്ഷേത്രങ്ങളല്‍ ബലിതര്‍പ്പണം നടന്നു. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ ഒരേ സമയം മൂവായിരം പേര്‍ക്ക് ബലിയിടാന്‍ സൗകര്യമൊരുക്കിയിരുന്നു.

No comments:

Post a Comment