1892ല്‍ ജര്‍മ്മന്‍ എഞ്ചിനീയറായ ഫിലിപ്പ് എച്ച് ദേയ്ഹി സീലിങ് ഫാന്‍ കണ്ടുപിടിച്ചപ്പോള്‍ സദുദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ പിന്നീട് ആത്മഹത്യ ചെയ്യാന്‍ കൂടുതലായും ആളുകള്‍ ഈ ഫാനുകളെ ആശ്രയിക്കാന്‍ തുടങ്ങി. ആത്മഹത്യ ചെയ്യാന്‍ പറ്റാത്ത രീതിയിലുള്ള സുരക്ഷിതമായ ഒരുസീലിംഗ് ഫാന്‍ നിര്‍മ്മിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു ഡോക്ടര്‍.
പ്ലസ്ടു പരീക്ഷയില്‍ തോറ്റതിന്റെ സങ്കടത്തില്‍ അയല്‍വാസിയായ കുട്ടി മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചതിനു ശേഷമാണ് ആത്മഹത്യ ചെയ്യാന്‍ പറ്റാത്ത രീതിയില്‍ സുരക്ഷിതമായ ഫാന്‍ നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന അന്വേഷണം ജബല്‍പൂരില്‍ കാര്‍ഡിയോളജിസ്റ്റായ ആര്‍ എസ്ശര്‍മ്മ തുടങ്ങിയത്. ഒരാഴ്ചത്തെ കഠിന ചിന്തയ്ക്കും നിരവധി വെല്‍ഡിംഗ്, മെക്കാനിക്ക് തൊഴിലാളികളെയും കണ്ട ശേഷമാണ് ശര്‍മ ഒരു പരിഹാരത്തിലെത്തിയത്.
സാധാരണ, ഫാനിന്റെ ദണ്ഡിലെ പൊള്ളയായ ഇരുമ്പ് ദണ്ഡിനോടാണ് ബ്ലേഡുകളും മോട്ടോറുകളും ഘടിപ്പിച്ചിരിക്കുന്നത്. ശര്‍മയുടെ ഫാനില്‍ 25 കിലോഗ്രാം വരെ അധികഭാരം താങ്ങുന്ന നാല് സ്പ്രിംഗുകള്‍ കൂടി ഇതിനോട് ഘടിപ്പിച്ചിരിക്കുന്നു. പരിധിയില്‍ കൂടുതല്‍ ഭാരം ഫാനില്‍ ഉണ്ടായാല്‍ ഈ സ്പ്രിംഗുകള്‍ അയഞ്ഞ് തൂങ്ങാന്‍ പോകുന്ന വ്യക്തി താഴേക്ക് വീഴും. ഒരു അപകടവും സംഭവിക്കില്ല.
നട്ടെല്ലിന്റെ മുകളില്‍ കഴുത്തിനോട് ചേര്‍ന്ന ഭാഗമായ അറ്റ്‌ലാന്റോ ആക്‌സിയലിന് സ്ഥാനഭ്രശം ഉണ്ടാകുകയും മെഡുല്ല ഒബ്ലാഗേറ്റ ചുരുങ്ങി ശ്വസകോശ-ഹൃദയ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുകയുമാണ് സാധാരണ തൂങ്ങി മരണത്തില്‍ സംഭവിക്കുന്നത്.
എന്നാല്‍ തൂങ്ങിമരിക്കുന്ന മിക്കവരും തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന കഴുത്തിന്റെ വശങ്ങളില്‍ ഉള്ള രക്തക്കുഴലുകള്‍ വലിഞ്ഞ് ശ്വാസം മുട്ടിയാണ് മരിക്കുന്നത്. ഇത് വേദനാജനകവും ദീര്‍ഘസമയം എടുക്കുന്നതുമായ ആത്മഹത്യാരീതിയാണ്. വേദന സഹിക്കാതെ മിക്കവരും രക്ഷപ്പെടാന്‍ ശ്രമം നടത്തുമെങ്കിലും തറയില്‍ നിന്നും ഉയരത്തിലായതു കൊണ്ട് രക്ഷപ്പെടാന്‍ സാധിക്കില്ല.
ആത്മഹത്യയെ പ്രതിരോധിക്കുന്ന ഫാനിലുള്ള സ്പ്രിംഗുകള്‍ വലിഞ്ഞ് തറയിലേക്കുള്ള ദൂരം കുറയുന്നു. ഫാനിന് പേറ്റന്റ് എടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഡോക്ടര്‍. ഭാവിയില്‍ എല്ലാ വീടുകളിലും ഹോസ്റ്റലുകളിലും ഈ ഫാനുകള്‍ ഉപയോഗിക്കുമെന്ന് ശര്‍മ പ്രതീക്ഷിക്കുന്നു.
ഐഐടികളില്‍ ആത്മഹത്യാ നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് കാരണം സീലിംഗ്ഫാനുകള്‍ പകരം പെഡസ്ട്രല്‍ ഫാനുകള്‍ ഉപയോഗിക്കണമെന്ന് നാലംഗ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.
പ്ലസ്ടു പരീക്ഷയില്‍ തോറ്റതിന്റെ സങ്കടത്തില്‍ അയല്‍വാസിയായ കുട്ടി മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചതിനു ശേഷമാണ് ആത്മഹത്യ ചെയ്യാന്‍ പറ്റാത്ത രീതിയില്‍ സുരക്ഷിതമായ ഫാന്‍ നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന അന്വേഷണം ജബല്‍പൂരില്‍ കാര്‍ഡിയോളജിസ്റ്റായ ആര്‍ എസ്ശര്‍മ്മ തുടങ്ങിയത്. ഒരാഴ്ചത്തെ കഠിന ചിന്തയ്ക്കും നിരവധി വെല്‍ഡിംഗ്, മെക്കാനിക്ക് തൊഴിലാളികളെയും കണ്ട ശേഷമാണ് ശര്‍മ ഒരു പരിഹാരത്തിലെത്തിയത്.
സാധാരണ, ഫാനിന്റെ ദണ്ഡിലെ പൊള്ളയായ ഇരുമ്പ് ദണ്ഡിനോടാണ് ബ്ലേഡുകളും മോട്ടോറുകളും ഘടിപ്പിച്ചിരിക്കുന്നത്. ശര്‍മയുടെ ഫാനില്‍ 25 കിലോഗ്രാം വരെ അധികഭാരം താങ്ങുന്ന നാല് സ്പ്രിംഗുകള്‍ കൂടി ഇതിനോട് ഘടിപ്പിച്ചിരിക്കുന്നു. പരിധിയില്‍ കൂടുതല്‍ ഭാരം ഫാനില്‍ ഉണ്ടായാല്‍ ഈ സ്പ്രിംഗുകള്‍ അയഞ്ഞ് തൂങ്ങാന്‍ പോകുന്ന വ്യക്തി താഴേക്ക് വീഴും. ഒരു അപകടവും സംഭവിക്കില്ല.
നട്ടെല്ലിന്റെ മുകളില്‍ കഴുത്തിനോട് ചേര്‍ന്ന ഭാഗമായ അറ്റ്‌ലാന്റോ ആക്‌സിയലിന് സ്ഥാനഭ്രശം ഉണ്ടാകുകയും മെഡുല്ല ഒബ്ലാഗേറ്റ ചുരുങ്ങി ശ്വസകോശ-ഹൃദയ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുകയുമാണ് സാധാരണ തൂങ്ങി മരണത്തില്‍ സംഭവിക്കുന്നത്.
എന്നാല്‍ തൂങ്ങിമരിക്കുന്ന മിക്കവരും തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന കഴുത്തിന്റെ വശങ്ങളില്‍ ഉള്ള രക്തക്കുഴലുകള്‍ വലിഞ്ഞ് ശ്വാസം മുട്ടിയാണ് മരിക്കുന്നത്. ഇത് വേദനാജനകവും ദീര്‍ഘസമയം എടുക്കുന്നതുമായ ആത്മഹത്യാരീതിയാണ്. വേദന സഹിക്കാതെ മിക്കവരും രക്ഷപ്പെടാന്‍ ശ്രമം നടത്തുമെങ്കിലും തറയില്‍ നിന്നും ഉയരത്തിലായതു കൊണ്ട് രക്ഷപ്പെടാന്‍ സാധിക്കില്ല.
ആത്മഹത്യയെ പ്രതിരോധിക്കുന്ന ഫാനിലുള്ള സ്പ്രിംഗുകള്‍ വലിഞ്ഞ് തറയിലേക്കുള്ള ദൂരം കുറയുന്നു. ഫാനിന് പേറ്റന്റ് എടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഡോക്ടര്‍. ഭാവിയില്‍ എല്ലാ വീടുകളിലും ഹോസ്റ്റലുകളിലും ഈ ഫാനുകള്‍ ഉപയോഗിക്കുമെന്ന് ശര്‍മ പ്രതീക്ഷിക്കുന്നു.
ഐഐടികളില്‍ ആത്മഹത്യാ നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് കാരണം സീലിംഗ്ഫാനുകള്‍ പകരം പെഡസ്ട്രല്‍ ഫാനുകള്‍ ഉപയോഗിക്കണമെന്ന് നാലംഗ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.

No comments:
Post a Comment