ADS

Saturday, June 22, 2013

സോളാര്‍ തട്ടിപ്പ് കേസ് ശാലുമേനോനെയും അമ്മയേയും പോലീസ് ചോദ്യംചെയ്തു

തിരുവല്ല: സോളാര്‍ തട്ടിപ്പ് കേസില്‍ വിവാദത്തിലായ നടി ശാലുമേനോനെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവന്‍ എ.ഡി.ജി.പി. എ.ഹേമചന്ദ്രന്‍ ചോദ്യംചെയ്തു. തിരുവല്ല ഡിവൈ.എസ്.പി. ഓഫീസില്‍ രണ്ടര മണിക്കൂറായിരുന്നു വിവരശേഖരണം. ശാലുവിന്റെ അമ്മയേയും ശാലുവിനേയും പ്രത്യേകമായും ഇരുവരെയും ഒന്നിച്ചും ചോദ്യംചെയ്തു.

ബിജു രാധാകൃഷ്ണനുമായുള്ള ബന്ധം, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതയും ബിജുവും നടത്തിയ സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് ചോദിച്ചറിഞ്ഞത്. ബിജുവും ശാലുവുമായുള്ള ബന്ധത്തെക്കുറിച്ച് സരിതയുടെ ഡ്രൈവറും കഴിഞ്ഞദിവസം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തുടങ്ങിയ ചോദ്യംചെയ്യല്‍ 7.30വരെ തുടര്‍ന്നു. തനിക്ക് പറയാനുള്ളതെല്ലാം എ.ഡി.ജി.പി.യോട് പറഞ്ഞുവെന്ന് ശാലുമേനോന്‍ പറഞ്ഞു. ശാലുവിന്റെ മൊഴി രേഖപ്പെടുത്തിയതായി എ.ഡി.ജി.പി. പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment