ADS

Saturday, August 10, 2013

സെക്സി ടീച്ചറായി ശ്രീദേവി ഞെട്ടിച്ചു ; വോഗ് ഫോട്ടോഷൂട്ട്‌ വൈറലാകുന്നു


ഫാഷന്‍ മാഗസിനായ വോഗിനു വേണ്ടി പ്രമുഖ ബോളിവുഡ് താരം ശ്രീദേവി നടത്തിയ നടത്തിയ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടു മക്കളുടെ അമ്മയാണെങ്കിലും മറ്റേതൊരു ബോളിവുഡ് താരസുന്ദരിയെയും പിന്നിലാക്കാന്‍ അമ്പതാം വയസിലും തന്‍റെ സൗന്ദര്യത്തിനു സാധിക്കുമെന്നു തെളിയിക്കുകയാണ് ശ്രീദേവി.

ബോണി കപൂറുമായുള്ള വിവാഹത്തിന് ശേഷം ഏറെക്കാലമായി അഭിനയരംഗത്തു നിന്നും മാറിനില്‍ക്കുകയായിരുന്ന ശ്രീദേവി ഇംഗ്ലിഷ് വിംഗ്ലിഷ് എന്ന സൂപ്പര്‍ഹിറ്റിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് തിരിച്ചെത്തിയത്. വോഗ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടോടെ ശ്രീദേവിയുടെ താരമൂല്യം പതിന്മടങ്ങായി വര്‍ധിച്ചുവെന്നാണ് ബോളിവുഡില്‍ നിന്നും ലഭിക്കുന്ന സൂചന.
എണ്‍പതുകളിലും, തൊണ്ണൂറുകളിലും ഒട്ടനവധി ആരാധകരുടെ അന്ധമായ ആരാധനയ്ക്ക് പാത്രമായ ശ്രീദേവി എന്തായാലും വരുംകാലങ്ങളിലും ഒരുപാട് ആരാധകരുടെ ഉറക്കം കളയുമെന്നുറപ്പ്.
 

Monday, August 5, 2013

25 ലക്ഷവുമായി കടന്ന വീട്ടുജോലിക്കാരനെ ഫെയ്‌സ്ബുക്ക് കുടുക്കി


മുംബൈ:  വീട്ടുടമസ്ഥരെ കബളിപ്പിച്ച് ഇരുപത്തിയഞ്ച് ലക്ഷം രൂപയുമായി കടന്ന ജോലിക്കാരന്‍ നാലു മാസങ്ങള്‍ക്ക് ശേഷം പിടിയില്‍. മുന്‍ യജമാനന്മാര്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതാണ് സുവബ്രത  സന്യാലിനെ കുടുക്കിയത്.
നാലു മാസത്തോളം ഒളിവില്‍ താമസിച്ച സന്യാല്‍ വൃദ്ധരായ മുന്‍ യജമാനദമ്പതികള്‍ക്ക് ഫെയ്‌സ്ബുക്കില്‍ സുഹൃത്താകാനുള്ള അപേക്ഷ അയക്കുകയായിരുന്നു. ഈ അപേക്ഷ പിന്തുടര്‍ന്നാണ് കൊല്‍ക്കത്തയില്‍ നിന്നും സന്യാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
യജമാനന്മാരുടെ ഭക്ഷണത്തില്‍ മായം കലര്‍ത്തിയാണ് സന്യാല്‍ 25 ലക്ഷം രൂപയുടെ പണവും മറ്റ് വില പിടിപ്പുള്ള വസ്തുക്കളുമായി  കടന്നുകളഞ്ഞത്.
മറൈന്‍ എഞ്ചിനീയറായിരുന്ന ദീപക് റൗട്ട്, ഭാര്യയായ അമിത ഇവരുടെ രണ്ട് മക്കള്‍ എന്നിവര്‍ക്കാണ് സന്യാല്‍ സധൈര്യം ഫെയ്‌സ്ബുക്ക് അപേക്ഷ അയച്ചത്. തിരിച്ചറിയുന്നതിനു വേണ്ടി തന്റെ ഫോട്ടോയും ഫെയ്‌സ്ബുക്കിലിട്ടു.

ഭക്ഷണവും പുത്തനുടുപ്പുകളുമായി സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയില്‍


പാലക്കാട്: പട്ടിണിയും നവജാത ശിശുക്കളുടെ മരണവം കാരണം കൊടുംദുരിതത്തിലായ അട്ടപ്പാടിയിലെ ആദിവാസികളെ കാണാന്‍ സന്തോഷ് പണ്ഡിറ്റ് എത്തി. ഭക്ഷ്യധാന്യങ്ങളും,പഴങ്ങളും പുത്തന്‍ വസ്ത്രങ്ങളുമടങ്ങുന്ന കിറ്റുകളുമായാണ് സന്തോഷ് എത്തിയത്. കിറ്റുകള്‍ എല്ലാവര്‍ക്കും വിതരണം ചെയ്തു. 2500 രൂപ വില വരുന്ന കിറ്റുകള്‍ എട്ട് ഊരുകളിലാണ് വിതരണം ചെയ്തത്.
നാലാമത്തെ സിനിമയുടെ ഷൂട്ടിങ്ങ് ലോക്കേഷനില്‍ നിന്നാണ് സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെക്ക് എത്തിയത്. സൂപ്പര്‍ സ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന സ്വയം പരിചപ്പെടുത്തിയാണ് ഊര് നിവാസികളെ തേടി പണ്ഡിറ്റ് എത്തിയത്.
മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും സന്ദര്‍ശിക്കുകയും പാഴ്വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു പോയ ശേഷമാണ് അട്ടപ്പാടിയിലെ ഊരുകളിലേക്ക് സന്തോഷ് എത്തിയത്.യൂട്യൂബും ഫെയ്സ് ബൂക്കും ഒന്നും പരിചയമില്ലാത്ത ഊര് നിവാസികള്‍ക്ക് കാണാന്‍ വന്നിരിക്കുന്ന അതിഥി ആരെന്ന് ആദ്യം മനസ്സിലായതേയില്ല. കെട്ടിലും മട്ടിലും രാഷ്ട്രീയക്കാരന്‍റെ ഒരു സാമ്യതയുമില്ല.
തന്നെ കണ്ട് അന്തംവിട്ടിരിക്കുന്ന ഊര് നിവാസികള്‍ക്ക് സന്തോഷ് തന്നെ സ്വയം പരിചയപ്പെടുത്തി. വാര്‍ത്തകളില്‍ കേട്ടറിഞ്ഞ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഗര്‍ഭിണിമാരോടും കുട്ടികളോടുമെല്ലാം ചോദിച്ചറിഞ്ഞു. പണ്ഡിറ്റ് ഏതായാലും ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഊരുകാര്‍ക്ക് സൂപ്പര്‍സ്റാറായി മാറി.

മുഖ്യമന്ത്രി ചീയപ്പാറയിലേക്ക്; ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു






തൊടുപുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹെലികോപ്ടറില്‍ ഇടുക്കിയില്‍ ദുരന്തം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ചീയപ്പാറ അടക്കമുള്ള സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഹെലിക്കോപ്റ്ററില്‍ നേര്യമംഗലത്തെത്തും. തുടര്‍ന്ന് റോഡു മാര്‍ഗം ഇടുക്കിയിലേക്ക് പോകും.

മഴക്കെടുതി വിലയിരുത്താന്‍ വൈകിട്ട് മൂന്നുമണിക്ക് തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക മന്ത്രിസഭായോഗവും ചേരുന്നുണ്ട്.
ഇടുക്കിയില്‍ ക്യാംപ് ചെയ്യുന്ന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, പി.ജെ. ജോസഫ് എന്നിവരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സ്ഥിതി വിലയിരുത്തും. ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടക്കുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും അടിയന്തര സഹായം ജനങ്ങള്‍ക്കെത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം ദേശീയപാത 49ല്‍ ചീയപ്പാറ വഴിയുളള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. റോഡിലെ മണ്ണ് നീക്കം ചെയ്താണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇന്നലെ മണ്ണിടിഞ്ഞു വീണ ഭാഗത്ത് യാത്രക്കാര്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനം. മണ്ണിടിച്ചിലില്‍പ്പെട്ട് മറിഞ്ഞ വാഹനങ്ങളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നും ഇന്ന് രാവിലെ പരിശോധിക്കും.
ചീയപ്പാറയില്‍ ഗതാഗതം പുന:സ്ഥാപിച്ചു; മുഖ്യമന്ത്രി ദുരന്തസ്ഥലത്തേക്ക് പുറപ്പെട്ടു

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; ഡോളറൊന്നിന് 61.40 രൂപ


മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 61.40 എന്ന നിലയിലെത്തി. ഇന്നലെ 60.88 രൂപയായിരുന്നു രൂപയുടെ മൂല്യം.
രൂപയുടെ മൂല്യം സമീപ കാലത്തെ ഏറ്റവും വലിയ തകര്‍ച്ചയിലായ സ്ഥിതിക്ക് റിസര്‍വ് ബാങ്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനിടയുണ്ട്.
കഴിഞ്ഞ ജൂലൈ എട്ടിന് ഡോളറിന്  61.21 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു.
ബാങ്കുകളുടെ പണലഭ്യത കുറയ്ക്കുന്നതടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രൂപയുടെ വിനിമയ മൂല്യം 60ന് താഴെയായിരുന്നു. പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചതു മുതല്‍ രൂപയുടെ മൂല്യം വീണ്ടും കൂപുകുത്തുകയായിരുന്നു.

കാശ്മീരില്‍ വെടിവെയ്പ്പ്; 5 സൈനീകര്‍ കൊല്ലപ്പെട്ടു


കാശ്മീര്‍: കാശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക്ക് വെടിവെയ്പ്പ്. അഞ്ച് സൈനീകര്‍ കൊല്ലപ്പെട്ടു. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക്ക് സൈന്യം ഇന്ത്യന്‍ സൈന്യത്തിനുനേരെ ആക്രമണം നടത്തിയത്. നിരവധി സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഒരു സുബേധാറും നാല് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ജനുവരിയില്‍ പൂഞ്ച് സെക്ടറില്‍ രണ്ട് സൈനീകരെ പാക്ക് സൈന്യം തട്ടിക്കൊണ്ട് പോകുകയും ഒരാളുടെ ശിരസ്സ് ഛേദിക്കുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ജൂണിലാണ് പാക്ക് സൈന്യം ലംഘിച്ചത്.
ജൂണില്‍ പാക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനീകന്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് വെടിവെയ്പ്പിന് പുറമെ പാക്ക് സൈന്യം റോക്കറ്റാക്രമണവും നടത്തിയിരുന്നു. ഇന്ന് വെടിവെയ്പ്പ് മാത്രമാണ് നടത്തിയിരിക്കുന്നതെന്നാണ് വിവരം. ജൂണ്‍ പത്തിന് പൂഞ്ച് സെക്ടറിലെ കൃഷ്ണഘട്ടിലും പാക്ക് സൈന്യം വെടിവെയ്പ്പ് നടത്തിയിരുന്നു.

അതിരപ്പിളളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതില്‍ നിന്ന് മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികള്‍ക്ക് നിരോധനം.



ചാലക്കുടി: അതിരപ്പിളളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതില്‍ നിന്ന് മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികള്‍ക്ക് നിരോധനം. കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിരോധനം. വെള്ളച്ചാട്ടത്തിലേക്കുള്ള റോഡില്‍ മണ്ണിടിച്ചില്‍ സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. ചാലക്കുടി ഡിഎഫ്ഒ ആണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.