ADS

Tuesday, July 23, 2013

മുല്ലപ്പെരിയാര്‍ കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ട്: സുപ്രീംകോടതി


ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കരാര്‍ തുടരുന്നതിന് നിയമസാധുതയുണ്ടോ എന്നകാര്യത്തില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി. കേസില്‍ നിര്‍ണായകമായ അന്തിമവാദം തുടങ്ങിയപ്പോഴാണ് കേരളത്തിന്റെ വാദങ്ങള്‍ക്ക് ശക്തിപകരുന്ന അഭിപ്രായപ്രകടനം കോടതി ഇന്ന് നടത്തിയത്.

സ്വാതന്ത്ര്യത്തിന് മുമ്പ് പഴയ തിരുവതാംകൂര്‍ സര്‍ക്കാരും മദ്രാസ് സര്‍ക്കാരും തമ്മില്‍ ഏര്‍പ്പെട്ട കരാറിന്റെ പിന്തുടര്‍ച്ചാവകാശം എങ്ങനെ തമിഴ്‌നാടിന് ലഭിക്കുമെന്ന് കോടതി ചോദിച്ചു.

പഴയ ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരമേറ്റെടുത്ത കേന്ദ്രസര്‍ക്കാരിനല്ലേ അങ്ങനെയെങ്കില്‍ പിന്തുടര്‍ച്ചാവകാശം വന്നുചേരുക. കരാറിന്റെ പിന്തുടര്‍ച്ചാവകാശം എങ്ങനെ തമിഴ്‌നാടിന് ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ തമിഴ്‌നാടിനോട് കോടതി ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം പഠിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അന്തിമതെളിവല്ല. വസ്തുതകളിലേക്ക് നയിക്കാന്‍ കോടതിയെ സഹായിക്കുന്ന സംവിധാനം മാത്രമാണ് റിപ്പോര്‍ട്ടെന്നും പരമോന്നതനീതിപീഠം പറഞ്ഞു. അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടാണ് ജസ്റ്റിസ് കെ.ടി തോമസ് ഉള്‍പ്പെട്ട ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് നല്‍കിയത്.

ജസ്റ്റിസ് ആര്‍.എം ലോധ, എച്ച്.എല്‍ ദത്തു, സി.കെ പ്രസാദ്, മദന്‍ബി ലോക്കൂര്‍, എം.വൈ ഇക്ബാല്‍ എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വൈകാതെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി കേരള നിയമസഭ നിയമം പാസാക്കി. ഇതിനെതിരെ തമിഴ്‌നാട് ഹര്‍ജി നല്‍കി.

കേരളം പാസാക്കിയ പ്രമേയമല്ല കരാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പഠിക്കാനാണ് കേസ് ഭരണഘടനാ ബെഞ്ച് വിട്ടതെന്നും തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ഈ ഹര്‍ജിയിലാണ് അന്തിമവാദം നടക്കുന്നത്. തമിഴ്‌നാടിന്റെ വാദമാണ് ഇന്ന് നടന്നത്.

Friday, July 5, 2013

Teacher Arrested !!


തിരുവഞ്ചൂരിനെ ആഭ്യന്തര വകുപ്പില്‍ നിന്നും മാറ്റും?

തിരുവഞ്ചൂരിനെ ആഭ്യന്തര വകുപ്പില്‍ നിന്നും മാറ്റും?

തിരുവനന്തപുരം: സോളാര്‍ കേസ് വിവാദമായ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ തത്സ്ഥാനത്ത് നിന്നും മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നതായി സൂചന. എന്നാല്‍ മാറ്റം നിയമസഭ സമ്മേളനത്തിന് ശേഷം മാത്രമായിരിക്കും. ഇതിനായുള്ള ധാരണകള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ ഉണ്ടായെന്നാണ് സൂചന. തിരുവഞ്ചൂരിനെ മാറ്റുകയാണെങ്കില്‍ രമേശ് ചെന്നിത്തല ആഭ്യന്തരം ഏറ്റെടുത്ത് മന്ത്രിസഭയിലേക്ക് പ്രവേശിച്ചേക്കും.
നിയമസഭ സമ്മേളനം അവസാനിക്കുമ്പോള്‍ തന്നെ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലേക്കെത്തുന്നുണ്ട്. ഇതിനുപിന്നാലെ മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. പുനഃസംഘടനയുണ്ടായാല്‍ കെ മുരളീധരനും മന്ത്രിസഭയിലുണ്ടാകാനുള്ള സാധ്യതയേറുന്നുണ്ട്. സോളാര്‍ പ്രശ്‌നം ഇത്രയും വഷളാകാന്‍ കാരണം തിരുവഞ്ചൂരിന്റെ ഇടപെടലാണെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തുന്നുണ്ട്. ആഭ്യന്തരവകുപ്പില്‍ അപാകതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യമായി പറഞ്ഞതോടെയാണ് വകുപ്പില്‍ നിന്നും തിരുവഞ്ചൂരിനെ മാറ്റാന്‍ തീരുമാനമായത്.

 

Wednesday, July 3, 2013

ഇടപാടുകാരെ സ്വാധീനിക്കായി സരിത സുന്ദരികളെ ഉപയോഗിച്ചു

ഇടപാടുകാരെ സ്വാധീനിക്കായി സരിത സുന്ദരികളെ ഉപയോഗിച്ചു

 

 തിരുവനന്തപുരം: സോളാര്‍ പാനല്‍ സ്ഥാപിക്കാനായി ഇടപാടുകാരെ സ്വാധീനിക്കാന്‍ തട്ടിപ്പുകേസിലെ പ്രതി സരിതനായര്‍ പെണ്‍കുട്ടികളെയും ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. സുന്ദരികളെ ഇടനിലക്കാരാക്കിയായിരുന്നു സരിതയുടെ ബിസിനസ്.

ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായവര്‍ മാനക്കേട് ഭയന്ന് സരിതയ്‌ക്കെതിരെ പരാതി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇടപാടുകാര്‍ പെണ്‍കുട്ടികളുമായി അടുത്തിടപെഴുകുന്നതിന്റെ വീഡിയോ സരിത രഹസ്യമായി പകര്‍ത്തിയിരുന്നു. പിന്നീട് പണത്തിനായി വിളിക്കുന്നവരെ സരിത ഈ ദൃശ്യങ്ങളുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇടുക്കി ജില്ലയിലാണ് ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിരുന്നത്. കാറ്റാടിയന്ത്രം സ്ഥാപിച്ച് വൈദ്യുതി നല്‍കാം എന്ന് അറിയിച്ചായിരുന്നു സരിതയുടെ തട്ടിപ്പ്. തട്ടിപ്പിനിരയായ മൂന്നാറിലെ റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ പരാതി നല്‍കാത്തത് മാനക്കേട് ഭയന്നാണ്. ഇത്തരത്തില്‍ നിരവധി പേരെ സരിത തട്ടിപ്പിനിരയാക്കി എന്നാണ് കരുതുന്നത്. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്.

ഓണ്‍ലൈന്‍ പെണ്‍വാണിഭം : അമ്മയും മകളും പിടിയില്‍

 
മലപ്പുറം : അമ്മയെയും മകളെയും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍വഴി പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. 'റിപ്പോര്‍ട്ടര്‍' ചാനലാണ് ഓണ്‍ലൈന്‍ വഴി നടക്കുന്ന പെണ്‍വാണിഭത്തിന്റെ വിവരങ്ങള്‍ പോലീസിന് കൈമാറിയത്‌. തുടര്‍ന്നായിരുന്നു അറസ്റ്റ്‌. രണ്ടര ലക്ഷം രൂപ നല്‍കിയാല്‍, 25 മാസത്തേക്ക് പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും നല്‍കാമെന്നായിരുന്നു ഇടനിലക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. രണ്ടര ലക്ഷം രൂപ 25 മാസമായി തിരികെ നല്‍കാമെന്ന വാഗ്ദാനവും ഇവര്‍ നല്‍കിയിരുന്നു.

സൗജന്യ ക്ലാസിഫൈഡ്സ് വെബ്‌സൈറ്റായ 'ലോക്കാന്റോ' വഴിയാണ് ഇവര്‍ പരസ്യം നല്‍കിയിരുന്നത്. എന്റെ അച്ഛന്റെ ചികിത്സക്ക് സഹായിച്ചാല്‍, എല്ലാ അര്‍ത്ഥത്തിലും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും’ എന്നായിരുന്നു പരസ്യവാചകം. പെണ്‍കുട്ടിയുടെ ചിത്രവും ഒപ്പം ചേര്‍ത്തിരുന്നു.
പരസ്യത്തോടൊപ്പം ചേര്‍ത്തിരിക്കുന്ന ഇ-മെയിലില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച ഇടനിലക്കാരന്റെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോഴാണ് രണ്ടര ലക്ഷം രൂപ കൊടുത്താല്‍ പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും 25 മാസത്തേക്ക് ആവശ്യക്കാരന്റെ കൈവശം വിട്ടു നല്‍കുമെന്ന് ഇടനിലക്കാരനായ വിനോദ് വ്യക്തമാക്കിയത്. ഈ കാലയളവിലേക്ക് മറ്റാര്‍ക്കെങ്കിലും പെണ്‍കുട്ടിയെ മറിച്ചു നല്‍കുകയുമാവാമെന്നും അയാള്‍ പറഞ്ഞു. ഇടപാടുകാരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ചാനല്‍ സംഘം പോലീസിന് കൈമാറി. തുടര്‍ന്ന് നേരില്‍ കാണാം എന്ന വ്യാജേന വിനോദിനെ കോഴിക്കോട്‌ ടൗണിലേക്ക് വിളിച്ചുവരുത്തി പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെയും അമ്മയേയും മലപ്പുറത്തെത്തിച്ചും പോലീസ്‌ പിടികൂടി.

ഭാര്യയുടെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത ആള്‍ അറസ്റ്റില്‍

ഭാര്യയുടെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത ആള്‍ അറസ്റ്റില്‍

 

നാഗ്പുര്‍: ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത സംഭവത്തില്‍ നഗരത്തിലെ ഒരു വ്യവസായിയെ പോലീസ് അറസ്റ്റുചെയ്തു. എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്ന ധര്‍മേന്ദ്ര ജെയിന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ജെയിനിന്റെ ഭാര്യയും മക്കളുമാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.

ജെയിനിന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതികളുടെ അശ്ലീല ചിത്രങ്ങള്‍ നേരത്തേ കണ്ടിരുന്നു. എന്നാല്‍, ഇയാള്‍ തന്റെ ചിത്രങ്ങളും ഇത്തരത്തില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് അടുത്തിടെയാണ് അവര്‍ക്ക് മനസ്സിലായത്. ഇതേത്തുടര്‍ന്ന് ഇവര്‍ മക്കളോടൊപ്പം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരവധി അശ്ലീല സി.ഡി.കളും മറ്റും ഇയാളുടെ വാസസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.

ജെയിനും ഭാര്യയും തമ്മില്‍ നേരത്തേ വഴക്കുണ്ടായിരുന്നു. ജെയിന്‍ പീഡിപ്പിക്കുന്നതായി ഭാര്യ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ജെയിന്‍ മറ്റൊരുവീട്ടിലേക്ക് താമസം മാറ്റി. വിവാഹ മോചനക്കേസ് ഫയല്‍ചെയ്ത ജെയിന്‍ വസ്തുവകകള്‍ വില്‍ക്കുന്നതില്‍നിന്നും ഭാര്യയെ തടയണമെന്നും ആവശ്യപ്പെട്ടു.

യു.എ.ഇ.യിലും തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

യു.എ.ഇ.യിലും തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു


ദുബായ്:യു.എ.ഇ.യിലെ തൊഴില്‍ മന്ത്രാലയം തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ നടപടി ആരംഭിച്ചു. ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രി സഖര്‍ ഘോബാഷ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ജീവനക്കാര്‍ക്ക് രണ്ട് മാസം ശമ്പളം നല്കുന്നത് നിലച്ചാല്‍ കമ്പനിയുടമകളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതാണ് പുതിയ നിയന്ത്രണത്തിലെ ഏറ്റവും പ്രധാന വ്യവസ്ഥ. ഈ ഉടമയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളെയും ഈ വ്യവസ്ഥയനുസരിച്ച് നിരീക്ഷണ വിധേയമാക്കും. കമ്പനികള്‍ക്ക് പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്.

വ്യാജ വര്‍ക്ക് പെര്‍മിറ്റ് ഉപയോഗിച്ച് ജോലി ചെയ്യുന്നതിനും കര്‍ശനമായ വിലക്ക് വരികയാണ്. ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് യു.എ.ഇ.യില്‍ വിലക്ക് ഏര്‍പ്പെടുത്തും. ഇത്തരത്തിലുള്ള പെര്‍മിറ്റ് സംഘടിപ്പിച്ചുകൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ പിഴയും ശിക്ഷയായി ലഭിക്കും. എല്ലാ വിദേശികളും അവരുടെ സ്‌പോണ്‍സറുടെ കീഴില്‍ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളു. ഒരു സ്ഥാപനത്തിന്റെ വര്‍ക്ക് പെര്‍മിറ്റുമായി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് കുറ്റകരമാണ്. ഈ വ്യവസ്ഥ ലംഘിക്കുന്നവരെ കണ്ടെത്താനും പിടികൂടാനും വരും ദിവസങ്ങളില്‍ തൊഴില്‍ മന്ത്രാലയം പരിശോധനകള്‍ നടത്തും. ജീവനക്കാരെ തൊഴിലിന് നിയോഗിക്കുന്നവര്‍ യഥാസമയം അവര്‍ക്ക് ലേബര്‍ കാര്‍ഡുകള്‍ ലഭ്യമാക്കണം. അവര്‍ പിരിഞ്ഞുപോകുമ്പോള്‍ കാര്‍ഡുകള്‍ റദ്ദാക്കുകയും വേണം. ഇത് രണ്ടും സ്‌പോണ്‍സറുടെ ഉത്തരവാദിത്തമാണ്. ഇതില്‍ വീഴ്ച വരുത്തിയാല്‍ പിഴശിക്ഷ നടപ്പാക്കും.

ജോണ്‍പോള്‍ പാപ്പ വിശുദ്ധപദവിയിലേക്ക്

ജോണ്‍പോള്‍ പാപ്പ വിശുദ്ധപദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി:ദിവംഗതനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍.

വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് രണ്ട് അത്ഭുത പ്രവൃത്തികള്‍ അംഗീകരിക്കുക എന്നത്. ജോണ്‍പോള്‍ പാപ്പയുടെ രണ്ടാമത്തെ അത്ഭുത പ്രവൃത്തിയും വത്തിക്കാന്‍ കമ്മീഷന്‍ ചൊവ്വാഴ്ച അംഗീകരിച്ചു. ഇനി ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പുകൂടി ലഭിച്ചാല്‍ ജോണ്‍പോള്‍ പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടും. വിശുദ്ധീകരണച്ചടങ്ങുകള്‍ ഡിസംബറില്‍ നടക്കുമെന്നാണ് സൂചന. 1978 മുതല്‍ 2005-ല്‍ ദിവംഗതനാകുന്നതുവരെ പാപ്പയായിരുന്നു ജോണ്‍പോള്‍. അദ്ദേഹത്തോടൊപ്പം ജോണ്‍ 23-ാമന്‍ പാപ്പയേയും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മാതാപിതാക്കളെ അവഗണിച്ചാല്‍ ചൈനയില്‍ പിഴ

ബെയ്ജിങ്:പ്രായമായ മാതാപിതാക്കളെ കാണാന്‍ കൂട്ടാക്കാത്ത മക്കളെ നേര്‍വഴിക്കാക്കാന്‍ ചൈനയില്‍ പുതിയ നിയമം. മാതാപിതാക്കളുമായി നിരന്തരബന്ധം പുലര്‍ത്തിയില്ലെങ്കില്‍ പിഴയീടാക്കാനുമാണ് ചൈനയുടെ തീരുമാനം. ചൈനയില്‍ വാര്‍ധക്യത്തിലെത്തിയ വലിയൊരു വിഭാഗം പേരും മക്കളുടെ പരിചരണമില്ലാതെയാണ് കഴിയുന്നത്. പലരും അഗതിമന്ദിരങ്ങളിലാണ് താമസം. മാതാപിതാക്കളെ നോക്കാതിരുന്നാല്‍ പിഴയ്ക്ക് പുറമെ തടവ്ശിക്ഷയ്ക്കും പുതിയ നിയമം വ്യവസ്ഥചെയ്യുന്നു. അവധിദിവസങ്ങള്‍ക്ക് പുറമെ രണ്ട് മാസത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും മാതാപിതാക്കളെ കണ്ടിരിക്കണമെന്ന് ഒരു കേസില്‍ ദമ്പതിമാര്‍ക്ക് ചൈനയിലെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമവും പുറത്തിറങ്ങിയത്.